ശീവൊള്ളിയെ ഓര്‍ക്കുക

തോമസ് പനക്കളം

WEBDUNIA|
ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1044-1081) .മിന്നല്‍ കൊടിപോലെ മലയാള സാഹിത്യ വിഹായസ്സില്‍ തെളിഞ്ഞുമറഞ്ഞ കവിവൈദ്യനാണ് ശീവൊള്ളി .

1905 നവംബര്‍ 30 ന് -1081 വൃശ്ഛികം 15 ാം തീയതി -37 ാം വയസ്സിലായിരുന്നു അദ്ദേഹം അന്തരിച്ചത്.2005 ല്‍ അദ്ദേഹം മരിച്ചിട്ട് 100 കൊല്ലം കഴിഞ്ഞു. ഇത് അദ്ദെഹത്തിന്‍റെ 102ാം ചരമ ദിനം .

വെണ്‍മണി പ്രസ്ഥാനത്തിലെ കവികളിലൊരാളാണ് ശീവൊള്ളി തിരുവിതാംകൂറില്‍ പറവൂര്‍ താലൂക്കില്‍ അയിരൂര്‍ പകുതി വയലാദേശത്ത് ശീവൊള്ളി വടക്കേ മഠത്തില്‍ ഹരീശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ-നത്തിന്‍റെയും മകനായി കൊല്ലവര്‍ഷം 1044 ചിങ്ങം 24 ന് കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് ജ-നനം.

അര്‍ബ്ബുദം ബാധിച്ച അദ്ദേഹം മദിരാശിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. മലയാളത്തില്‍ കാല്‍പനിക പ്രവണതകളുടെ ആദ്യാങ്കുരങ്ങള്‍ പ്രകടിപ്പിച്ച ശീവൊള്ളിയുടെ അകാല നിര്യാണം സാഹിതിക്ക് കനത്ത നഷ്ടമാണ് വരുത്തിവച്ചത്.

വിനോദോപാധിയായിരുന്നു പ്രധാനമായും വെണ്‍മണികള്‍ക്കു കവിത. ശീവൊള്ളി ഫലിതപരിഹാസങ്ങളിലൂടെ ചിന്തയുടെ പുതുമേഖലകള്‍ തുറന്നിട്ടു.ഇവയില്‍ ദാതൂഹ്യ സന്ദേശവും സാരോപദേശശതകവുമേ പൂര്‍ണ്ണമായിട്ടുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :