തട്ടത്തിന്‍ മറയത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
കഥയില്‍ നിന്ന് വ്യതിചലിക്കുന്നില്ലെങ്കിലും അല്‍പ്പം അകന്നുനില്‍ക്കുന്ന ചില രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. സെക്കന്‍റ്ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സണ്ണി വെയിന്‍ വരുന്ന സീക്വന്‍സാണ് അതിലൊന്ന്. നായകന്‍റെ പ്ലസ് ടു പഠനകാലം കാണിക്കുന്നതൊക്കെ അല്‍പ്പം ഓവറായില്ലേ എന്ന് സന്ദേഹിച്ചെങ്കിലും സണ്ണി ആ രംഗം ഉജ്ജ്വലമാക്കി. രാവണപ്രഭു ഡയലോഗൊക്കെ തിയേറ്ററില്‍ തകര്‍പ്പന്‍ കയ്യടിയുണ്ടാക്കി.

അതുപോലെ കുട്ടു, ഭഗത്, മനോജ് കെ ജയന്‍ തുടങ്ങിയവരും പ്രേക്ഷകരെ ആകര്‍ഷിച്ചു. ആയിഷയായി അഭിനയിച്ച ഇഷയോട് അല്‍പ്പം അകല്‍ച്ച തോന്നിയെങ്കിലും പിന്നീട് ആ കഥാപാത്രത്തോട് റിലേറ്റ് ചെയ്യാന്‍ സാധിച്ചു. നായികയ്ക്ക് ഡയലോഗ് വളരെ കുറച്ചേയുള്ളൂ. ഇഷ അന്യഭാഷാ താരമായതിന്‍റെ പരിമിതിയെ വിനീത് ശ്രീനിവാസന്‍ മറികടക്കുന്നത് ഡയലോഗ് കുറച്ചുകൊണ്ടുള്ള ബുദ്ധിപരമായ തീരുമാനത്തിലൂടെയാണ്.

നിവിന്‍ പോളി ഗംഭീര പ്രകടനമാണ് നടത്തുന്നത്. താടിയും രോഷം തിളയ്ക്കുന്ന കണ്ണുകളുമായി മലര്‍വാടിയില്‍ കണ്ട നിവിന്‍ പോളിയെ ഈ സിനിമയില്‍ കാണാനാവില്ല. രോഷാകുലനായ നായകനായി തിളങ്ങിയിരുന്ന ചിമ്പുവിന് ഗൌതം മേനോന്‍ കൊടുത്തതുപോലെ ഒരു മേക്ക് ഓവര്‍ ഈ ചിത്രത്തിലൂടെ നിവിന്‍ പോളിക്ക് നല്‍കാന്‍ വിനീതിന് സാധിച്ചിരിക്കുന്നു. വളരെ എക്സ്പ്രസീവായ കണ്ണുകളുണ്ട് നിവിന്. നല്ല ചിരിയും. മലയാള സിനിമയിലെ പ്രണയനായകന് ഇതില്‍ക്കൂടുതലെന്തുവേണം? ‘മലയാളിക്ക് എന്തിനാടാ സിക്സ്പാക്?’ എന്ന് ഒരിക്കല്‍ നായകന്‍ ചോദിക്കുന്നതുപോലുമുണ്ട്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
അടുത്ത പേജില്‍ - അനിയത്തിപ്രാവിന്‍റെ ഓര്‍മ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :