'ഞാൻ ഔട്ടായിരുന്നില്ലെങ്കിൽ...'ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ജഡേജയെന്ന് ഭാര്യ

ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജഡേജയുടെ മാനസികാവസ്ഥ.

Last Modified ഞായര്‍, 14 ജൂലൈ 2019 (14:32 IST)
ലോകകപ്പ് സെമി ഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തേക്ക് പോയതോടെ ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു രവീന്ദ്ര ജഡേജയെന്ന് ഭാര്യ റിവാഭാ ജഡേജ. ഞാൻ ഔട്ട് ആയില്ലായിരുന്നു എങ്കിൽ നമുക്ക് ജയിക്കായിരുന്നു എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ജഡേജ എന്നാണ് മുംബൈ ടൈംസിനോട് വെളിപ്പെടുത്തുന്നത്.

ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജഡേജയുടെ മാനസികാവസ്ഥ. ജയം അത്രയും അടുത്തെത്തി കഴിഞ്ഞ് തോൽക്കുമ്പോൾ അത് തരുന്ന വേദന കൂടുതലാവും. കുറച്ച് മുൻപ് മാത്രമാണ് ജഡേജ യാഥാർഥ്യത്തോടെ ഇണങ്ങിയത്. ജഡേജയുടെ കളികൾ എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും, നിർണായക മത്സരങ്ങളിലും ഘട്ടങ്ങളിലും ജഡേജ മികവ് കാട്ടിയിട്ടുണ്ടെന്നും റിവാഭ പറയുന്നു.

വിക്കറ്റ് വീഴ്‌ത്തിയും, റൺസ് സ്കോർ ചെയ്തും ജഡേജ നിർണായക പങ്ക് വഹിച്ചെന്ന് നിങ്ങൾക്ക് കാണാനാവും. 2013ൽ ചാമ്പ്യൻസ് ട്രോഫി ജയിച്ചപ്പോൾ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായിരുന്നു ജഡേജ എന്നും റിവാഭ ഓർമിപ്പിക്കുന്നു. 2019 ലോകകപ്പ് സെമിയിൽ 96-6 എന്ന നിലയിൽ ഇന്ത്യ തകർന്ന് നിൽക്കുമ്പോഴായിരുന്നു ജഡേജയുടെ തകർപ്പൻ ഇന്നിങ്സ്. ധോണിക്കൊപ്പം നിന്ന് ജഡേജ വിജയ പ്രതീക്ഷ നിന്ന് ജഡേജ വിജയ പ്രതീക്ഷ നൽകിയെങ്കിലും കൂറ്റനടിക്ക് ശ്രമിച്ച താരം പുറത്തായതോടെ കളി ഇന്ത്യ കൈവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :