പ്രശസ്തരുടെ പ്രണയകാലങ്ങള്‍

WEBDUNIA|
പി.ശങ്കരന്‍- സുധാ ശങ്കരന്‍

വീട്ടുകാരനുവദിച്ച പ്രണയം ഒരു അപൂര്‍വ്വാനുഭവം തന്നെ. പ്രണയത്തിനുവേണ്ടി പ്രിയപ്പെട്ട പലതും നഷ്ടമാക്കിയവരെ അപേക്ഷിച്ച് ഇവര്‍ ഭാഗ്യം ചെയ്തവര്‍. ഈ ഗണത്തില്‍പ്പെടുത്താം. പി. ശങ്കരന്‍-സുധാ ശങ്കരന്‍ ജോഡിയെ.

ശങ്കരന്‍റെ വീട്ടില്‍ നിന്ന് വിവാഹാലോചന വന്നപ്പോഴാണ് സുധയുടെ വീട്ടില്‍ വിവരമറിയുന്നത്. വാക്കാല്‍ വിവാഹവും ഉറപ്പിച്ചു. കല്യാണം ഉറച്ചതോടെ കൂടിക്കാഴ്ചയുടെ എണ്ണം കുറച്ചെന്ന് സുധയ്ക്ക് പരാതി.

തൃശൂര്‍ കേരളവര്‍മ കോളേജിലാണ് ഇവരുടെ ആദ്യ സംഗമം. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ എം.എ. ഇക്കണോമിക്സ് വിദ്യാര്‍ത്ഥി പി. ശങ്കരനും ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയായ സുധയും അടുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രണയമില്ലാ നിലങ്ങളില്‍.കലാലയം മുഴുവന്‍ തിരിച്ചറിഞ്ഞ പ്രണയം.

സുധ കോഴിക്കോട് സര്‍വകലാശാല ക്യാംപസിലും ശങ്കരന്‍ എറണാകുളം ലോ കോളേജിലുമായപ്പോഴേക്കും പ്രേമം അസ്ഥിയില്‍ പിടിച്ചു. ശങ്കരന്‍ അന്ന് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായത് കൂടിക്കാഴ്ചകളെ എളുപ്പമാക്കി .

എം.എ രണ്ടാം റാങ്കോടെ ജയിച്ച സുധ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപികയായി ജോലി സ്വീകരിച്ചപ്പോഴും ശങ്കരന്‍റെ നിയമപഠനം അവസാനിച്ചിരുന്നില്ല. ആറു വര്‍ഷം നീണ്ട പ്രണയം (വിവാഹപൂര്‍വ്വ പ്രണയം) ഗുരുവായൂര്‍ അന്പലത്തില്‍ വിവാഹത്തോടെ പൂര്‍ണമായി.

കലഹിച്ചും കൂടുതല്‍ സ്നേഹിച്ചും ഇന്നും അവിരാമം തുടരുന്ന പ്രണയം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :