പ്രണയം: വിദ്യാര്‍ഥികളുടെ സംവാദം

WEBDUNIA|
പറയാനും വയ്യ; പറയാതിനിവയ്യ

ചൂടുപിടിച്ച പ്രണയ ചര്‍ച്ച ഇടയ്ക്കെപ്പോഴോ വഴിതെറ്റിയത് കാതലുള്ള ഒരു സംശയമുനന്പില്‍ - പ്രണയം പറഞ്ഞറിയിക്കാന്‍, പടിഞ്ഞാറു നോക്കി ഇങ്ങനെയൊരു "വലന്‍റൈന്‍ ദിനം' ആവശ്യമാണോ? ഇറക്കുമതി ചരക്കായി ആണ്‍ക്കൂട്ടം വലന്‍റൈന്‍ ദിനത്തെ തള്ളിപ്പറഞ്ഞപ്പോള്‍ പെണ്‍കൂട്ടം പൊരുതി- പ്രണയം പ്രകടിപ്പിച്ചാല്‍ എന്താ?

പക്ഷേ അവരുടെ വാദത്തിന്‍റെ മുനയൊടിച്ചത് അവരില്‍ ഒരാള്‍ തന്നെ. യഥാര്‍ത്ഥ കമിതാക്കള്‍ക്ക് 365 ദിവസവും വലന്‍റൈന്‍സ് ദിനം തന്നൈയെന്നുപറഞ്ഞത് പ്രസ് ക്ളബിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി സുജമോള്‍.

* * *

ഒന്നര മണിക്കൂര്‍ നീണ്ട പ്രണയസംവാദത്തിന്‍റെ ക്ളൈമാക്സില്‍ സംവാദത്തിലുടനീളം പ്രണയാശയങ്ങള്‍ കൊണ്ടു സദസ്സിനെ കോരിത്തരിപ്പിച്ച വിമന്‍സ് കോളജിലെ സിമി, സരിത, മല്ലിക ശിവകുമാര്‍, നിഷാ ജാസ്മിന്‍, നൗഫ, ലോഅക്കാദമിയിലെ രാജ്മോഹന്‍, അരുണ്‍. പ്രസ് ക്ളബിലെ സുജ എന്നിവര്‍ക്കു വെബ്ലോകം ഡോട്ട് കോമിന്‍റെ സമ്മാനം നല്‍കിയത് വെള്ളിത്തിരയിലെ ലോലകാമുകനായ പ്രേംകുമാര്‍

. മുഖ്യാതിഥിയായെത്തിയതില്‍ പ്രേമന് അത്യാവശ്യം കൂവലും കയ്യടിയും "അമ്മാവാ' വിളിയുടെമൊക്കെയായി സദസിന്‍റെ വരവേല്‍പ്പ്

ഒരു നനുത്ത പ്രണയസ്മരണയ്ക്കൊപ്പം മനസ്സിലെന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ സാര്‍ത്ഥകമായ ഒരു പ്രണയസംവാദത്തിന്‍റെ മയില്‍പ്പീലിത്തുണ്ടുകളുമായി അവര്‍ മടങ്ങി, തലസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുമെത്തിയ നാന്നൂറോളം വരുന്ന ഇളംതലമുറയുടെ പ്രണയക്കൂട്ടം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :