പ്രണയം: വിദ്യാര്‍ഥികളുടെ സംവാദം

WEBDUNIA|
ഇതിനിടയില്‍ വേറിട്ട "ഒരൊച്ച'. "" സൗന്ദര്യം മാത്രം പോര കാറും ബൈക്കുമൊക്കെ അത്യാവശ്യം. 100 സി.സി. ബൈക്കിനുപുറകിലല്ലേ പൂജാഭട്ടിനിരിക്കാന്‍ പറ്റൂ. ''

കൂട്ടച്ചിരിക്കിടയില്‍ അല്പം തടിച്ച ലോ അക്കാദമിയിലെ അരുണ്‍ എണീറ്റ് കുന്പസാരം നടത്തി. "" സത്യം പറഞ്ഞാല്‍ പ്രേമത്തില്‍ സൗന്ദര്യത്തിലേതൊരു സ്ഥാനവുമില്ല. ഉദാഹരണം ഞാന്‍ തന്നെ. എന്നെയിപ്പോള്‍ രണ്ടുപേര്‍ പ്രേമിക്കുന്നുണ്ട്. ''

പെണ്‍സദസ് ഇളകിമറിഞ്ഞു. കൂകിവെളുപ്പിച്ചെന്നു തന്നെപറയാം. അരുണിനെ പിന്‍താങ്ങാനും പെണ്‍പ്രജയിലൊരാള്‍. "" മനസ്സിന്‍റെ സൗന്ദര്യവും "ബാഹ്യ' സൗന്ദര്യവും കണക്കിലെടുക്കാം! '' അരുണിന് മൂന്നാം ലൈന്‍ തടഞ്ഞോന്ന് പ്രദീപിന് സംശയം.

അപ്പോള്‍ ആണ്‍പക്ഷം ഉയര്‍ത്തിയത് വീണ്ടും പഴയ ചോദ്യം : പ്രണയത്തിന് കണ്ണുണ്ടോ?
ഇല്ലെന്നു തന്നെയായിരുന്നു അവരുടെ നിലപാട്.

എന്നാല്‍ ക്യാംപസ് സിനിമകളുടെ "നിറ'ങ്ങളിലും "പ്രണയവര്‍ണ്ണ'ങ്ങളിലും കഴന്പില്ലെന്നും അവയ്ക്കു ക്യാംപസ് പ്രണയത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്താനായിട്ടില്ലെന്നും വിമന്‍സിലെ സിമി പറഞ്ഞപ്പോള്‍ അവതാരകനാണു സംശയം. "ആണും പെണ്ണും തോളില്‍ കൈയിട്ടു എടാ പോടാ വിളിക്കുന്ന ക്യാംപസ് സംസ്ക്കാരമോ?'

""അതൊക്കെ തൊലിപ്പുറത്തെ ബന്ധങ്ങള്‍ മാത്രമല്ലേ?''സദസ്സിന്‍റെ ഉത്തരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :