അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ഡിസംബര്‍ 2025 (19:25 IST)
ജീവനക്കാര്‍ക്ക് അവരുടെ
പിഎഫ് തുക എടിഎം,
യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 സതമാനം തുക ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി. നിലവില്‍ ഇപിഎല്‍ വരിക്കാര്‍ക്ക് അവരുടെ പിഎഫ് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
ഇപിഎഫിലെ പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ ഈ തുക പിന്‍വലിക്കാന്‍ വ്യത്യസ്തമായ ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതായുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരെന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമെ തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാനുള്ള തുക വിപുലീകരിച്ചിട്ടുണ്ട്.