അനുബന്ധ വാര്‍ത്തകള്‍
- ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച
- ഇസ്രായേലിനെ നിലക്ക് നിർത്തണം, വെടിനിർത്തൽ കരാർ തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ
- കൂടിയാലോചിച്ചില്ല, മാറ്റിനിർത്തി: യുഎസിൻ്റെ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് അതൃപതിയെന്ന് റിപ്പോർട്ട്
- ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ
- ഇറാന് വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം
ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും
ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 120 ഡോളറിലേക്ക് കുതിച്ച എണ്ണവില നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ്.
ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും പൊതുമേഖല എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കാതെ തുടരുന്നതില്‍ കമ്പനികള്‍ക്കുള്ള നഷ്ടം പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 120 ഡോളറിലേക്ക് കുതിച്ച എണ്ണവില നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ്.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ധനവിലയുടെ നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നീ കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.റഷ്യ- യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ ആഗോള എണ്ണവില ഉയര്‍ന്നെങ്കിലും ഇത് 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ എണ്ണവില അതിന്റെ പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് 3 കമ്പനികള്‍ക്കും പ്രതിദിനം 2400 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പെട്രോളിയത്തിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറയ്ക്കുകയായിരുന്നു.
ഭാഗികമായി നഷ്ടം ചുരുക്കാനായെങ്കിലും കമ്പനികള്‍ക്ക് ഇത് പ്രതിദിനം 1600 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാരലിന് ഓരോ ഡോളര്‍ കൂടുമ്പോഴും ലിറ്ററിന് 6 രൂപ വീതമാണ് എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നത്. പശ്ചിമബംഗാള്‍,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷമാകും രാജ്യത്ത് എണ്ണ വില ഉയരുക എന്നാണ് സൂചന.