കാലത്തെ തോല്‍പ്പിച്ച പ്രണയം

ആനന്ദ് നീരജ്

WEBDUNIA|
തൊണ്ണൂറുകളിലാണ് ഇവര്‍ വീണ്ടും പരസ്പരം കണ്ടുമുട്ടുന്നത്. ഏതോ ആവശ്യത്തിന് അലന്‍ തന്‍റെ ഭാര്യയെ കാണാന്‍ സണ്ടര്‍ലാന്‍ഡില്‍ പോയ സമയത്ത് അവിടത്തെ ജോലിക്കാരിയായിരുന്നു ഐറിന്‍.

“എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായതും എന്നാല്‍ ഏറ്റവും നല്ലതുമായ ദിവസമായിരുന്നു അത്. ഏറെ നേരം ഞാന്‍ അവളെത്തന്നെ നോക്കി നിന്നു. മഞ്ഞ് പതിയെ നീങ്ങി. ഏറ്റവും കൂടുതല്‍ കാണാനാഗ്രഹിച്ച മുഖമാണതെന്ന് ഞാന്‍ മനസ്സിലാക്കി” - അലന്‍ പറയുന്നു.

അവളുടെ കൈ പിടിച്ച് തെരുവുകളിലൂടെ ഓടിക്കളിക്കുന്ന പഴയ ചിത്രമാണ് ആ സമയത്ത് എനിക്കോര്‍മ്മ വന്നത്. “എന്നാല്‍ അവിടെയും ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുടുംബങ്ങളുണ്ടായിരുന്നു” - അലന്‍. അതിനാല്‍ ഒരായിരം ചോദ്യങ്ങള്‍ ബാക്കിവച്ച് വിത്യസ്ത ദിശയിലേക്ക് തന്നെ ഇരുവരും നടന്നു നീങ്ങി.

ജോലി ആവശ്യത്തിനായി അലന്‍ സ്കോട്ട്ലാന്‍ഡിലേക്ക് പോയി. അവിടെവച്ച് തന്‍റെ ഭാര്യയെ നഷ്ടമായ അദ്ദേഹം വീണ്ടും സണ്ടര്‍ലാന്‍ഡിലേക്ക് തന്നെ തിരിച്ചുപോന്നു. ഇതിനിടയ്ക്കെപ്പോഴോ ഐറിനും തന്‍റെ ബന്ധം വേര്‍പെടുത്തിക്കഴിഞ്ഞിരുന്നു.

2004ല്‍ സണ്ടര്‍ലാന്‍ഡ് പട്ടണത്തില്‍ വച്ച് അവര്‍ അവിചാരിതമായി വീണ്ടും കണ്ടുമുട്ടി. “ഐറിന്‍ അവളുടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഞാന്‍ അവളുടെ കൈകള്‍ വാരിയെടുത്തു. ഞങ്ങള്‍ ഇരുവരും കൊച്ചുകുട്ടികളെ പോലെ ആ നിരത്തിലൂടെ ആടിയും പാടിയും നടന്നു നീങ്ങി” - അലന്‍റെ വാക്കുകളില്‍ ഈ അപൂര്‍വസംഗമത്തിന്‍റെ നിര്‍വൃതി അലതല്ലിയിരുന്നു.

45 വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ പ്രണയം പൂവണിഞ്ഞത്. ഇപ്പോള്‍ ഇവര്‍ക്കിടയില്‍ യാതൊരു നിയന്ത്രണവുമില്ല. 2007ലാണ് അലനും ഐറിനും വിവാഹിതരാവുന്നത്. അലന് 56ഉം ഐറിന് 58ഉം വയസ്സാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :