കാലത്തെ തോല്‍പ്പിച്ച പ്രണയം

ആനന്ദ് നീരജ്

WEBDUNIA|
യഥാര്‍ത്ഥ സ്നേഹം കാലത്തിനതീതമാണെന്ന ഷേക്സ്പീരിയന്‍ സോണറ്റിന് മറ്റൊരു നിദര്‍ശനമാകുകയാണ് അലന്‍റെയും ഐറിന്‍റെയും പ്രണയജീവിതം. നീണ്ട 45 വര്‍ഷത്തെ വിരഹ ജീവിതത്തിന് ശേഷം ഒന്നിക്കാനായ ഈ നവ ദമ്പതികള്‍ സ്ഥായിയായ, നിശബ്ദത നിറഞ്ഞ സ്നേഹത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കോര്‍ത്തിണക്കി ഒരു ഒരു പ്രണയ കാവ്യം തന്നെ രചിച്ചിരിക്കുകയാണ്.

തങ്ങളുടെ വിരഹാര്‍ദ്രമായ പ്രണയത്തെക്കുറിച്ച് അലന്‍ ഈയിടെ ഒരു മാധ്യമത്തോട് മനസ്സു തുറന്നു.

1959ല്‍ സണ്ടര്‍ലാന്‍ഡിലെ ഒരു ബാലസദനത്തില്‍ വച്ചാണ് അലനും ഐറിന്‍ ബ്രോഗനും കണ്ടുമുട്ടുന്നത്. തങ്ങള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ പന്തികേട് തോന്നിയ അധികൃതര്‍ അലനെ സണ്ടര്‍ലാന്‍ഡിലെ തന്നെ മറ്റൊരു ബാല സദനത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും അധികം ഒന്നിച്ചിടപഴകുന്നത് ഉചിതമല്ലെന്നായിരുന്നു അധികൃതരുടെ ഭാഷ്യം - അലന്‍ പറയുന്നു.

ബാ‍ലസദനത്തില്‍ കഴിയവേ, തന്നെ വിറ്റ്ബിയിലുള്ള ഒരു കുടുംബം ദത്തെടുക്കുകയായിരുന്നെന്ന് അലന്‍ ഓര്‍ക്കുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് കുടുംബങ്ങളിലായി. ഐറിനെ കാണാനും കാര്യങ്ങളെല്ലാം തുറന്നു പറയാനും അതിയായി ആഗ്രഹിച്ച ദിനങ്ങളായിരുന്നു അത്.

എന്നാല്‍ ഐറിനെ കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അലനെ കാണാന്‍ ഇറിനും ശ്രമം നടത്തിയിരുന്നു. “എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഞാന്‍ അലനെ സ്നേഹിച്ചിരുന്നു. അതിനാല്‍ ഞാന്‍ അവനു വേണ്ടി കാത്തിരിക്കുകയായിരുന്നു” - ഐറിന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :