വ്രത വിശുദ്ധനായ പരുമല തിരുമേനി

പീസിയന്‍

parumar mar gegorios thirumeni
PROPRO
ഇന്ന് പരുമല തിരുമേനിയുടെ തിരുനാള്‍ ഒരാഴ്ചയായി നടക്കുന്ന പരുമല തീര്‍ഥാടനം നവംബര്‍ 3 ന് സമാപിക്കും.1947 നവംബര്‍ 2 നാണ്പരുമല മാര്‍ ഗ്രിഗോറിയസ്‌ തിരുമേനിയെ മലങ്കര സഭ വിശുദ്ധനായി പ്രഖ്യാപിച്ചത്‌ .

അന്നു മുതല്‍ നവംബര്‍ രണ്ട് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളായി കൊണ്ടാടുന്നു.തിരുമേനി കാലം ചെയ്തിട്ട് 106 വര്‍ഷവും,വിശുദ്ധനായിട്ട് 61 വര്‍ഷവും ആവുകയാണ് ഇന്ന്.

1902 നവംബര്‍ 2 ന്‌ ഞായറാഴ്‌ച അദ്ദേഹം കന്തീലാ ശുശ്രൂഷ സ്വീകരിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു കൊണ്ടു.അന്നുരാത്രി- നവംബര്‍ 3ന്‌ വെളുപ്പിന്‌- ഒരു മണിക്ക്‌ കാലം ചെയ്‌തു.

നവംബര്‍ 4ന്‌ ചൊവ്വാഴ്‌ച മുറിമറ്റത്ത്‌ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പരുമല പള്ളിയില്‍ തിരുമേനിയെ കബറടക്കി.

പത്തനംതിട്ടയിലെ മാന്നാറിനു സമീപം, പമ്പാനദിക്കരയിലുള്ള പ്രദേശമാണ് പരുമല. വ്രതശുദ്ധനും തേജസ്വിയുമായ സന്യാസിവര്യനായിരുന്നു പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയസ്‌ എന്ന പരുമല തിരുമേനി.

പ്രാര്‍ത്ഥനയിലൂടെ ആത്മജ്ഞാനം നേടിയ അദ്ദേഹം കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിലും ആധ്യാത്മിക മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു; അവിടെയെല്ലാം കാലികമാ‍ാ മാറ്റം വരുത്തുകയും ചെയ്തു.

ഭദ്രാസന ഭരണം, അജപാലന ശുശ്രൂഷ, ദൈവിക പരിശീലനം എന്നിങ്ങനെ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചു പോന്നു. ഇടവക ഭദ്രാസന ഭരണത്തേക്കാള്‍ ഏകാന്തതക്കും ധ്യാനത്തിനും മൗനത്തിനും പ്രാധാന്യം കല്‍പ്പിച്ച അദ്ദേഹം ഏകാന്ത സന്ന്യാസിയാകാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :