എട്ടു നോമ്പ് പെരുന്നാള്‍

WEBDUNIA|
എട്ടുനോമ്പ് പെരുന്നാളിന്‍റെ സമാപനദിവസമായ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും .

രണ്ടുമണിക്ക് പ്രദക്ഷിണം. നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ സമാപിക്കും.നേര്‍ച്ചവിളമ്പിനായി ആയിരത്തിയൊന്നു പറ അരിവച്ചുള്ള പാച്ചോറാണ് തയ്യാറാക്കുന്നത്.

പ്രാര്‍ഥനാഗീതങ്ങളുടെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ പള്ളിക്കു വലം വച്ചാണ് അളക്കാനുള്ള പന്തിരുനാഴിയെ നേര്‍ച്ച തയ്യാറാക്കുന്നിടത്തേയ്ക്കു കൊണ്ടു പോവുക .

പെരുന്നാളിന്‍റെ എട്ട് ദിവസവും മലങ്കര സഭയുടെ ആര്‍ച്ച് ബിഷപ്പുമാരാണ് വിശുദ്ധ കുര്‍ബാന നടത്തുക. ഏഴാം ദിവസം മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്ക് ശേഷം കന്യാമറിയത്തിന്‍റെ ചിത്രം അനാവരണം ചെയ്യുന്ന ചടങ്ങാണ് പ്രസിദ്ധമായ നട തുറക്കല്‍.

എട്ടു ദിവസവും മണര്‍കാട് പള്ളിയും പരിസരവും കന്യാമറിയത്തിന്‍റെ അനുഗ്രഹം തേടി എത്തുന്ന ഭക്തജനങ്ങളെക്കൊണ്ട് നിറയും.നടതുറക്കല്‍ച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നു എത്തുന്നു.

പതിനൊന്നരയോടെ ആരംഭിച്ച മധ്യാഹ്ന പ്രാര്‍ഥനയുടെ മധ്യത്തിലാണ് നടതുറക്കുക.
പ്രധാന മദ്ബഹായില്‍ വിശുദ്ധ ത്രോണോസില്‍ സ്ഥാപിച്ച ഉണ്ണിയേശുവിന്‍റെയും ദൈവമാതാവിന്‍റെയും ചിത്രങ്ങളാണ് ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനായി തുറന്നുകൊടുക്കുക.

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങാണ് എട്ടുനോമ്പിലെ ഏറ്റവും പ്രധാന അനുഷ്ഠാനം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :