എട്ടു നോമ്പ് പെരുന്നാള്‍

WEBDUNIA|
പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാ നാണ് കൊടുങ്ങല്ലൂ രിലെ സ്ത്രീകള്‍എട്ടു നോമ്പ് ആചരിച്ചുതുടങ്ങിയത് എന്നാണ് മറ്റൊരു വിശ്വാസം.ഇന്നു പക്ഷേ മണര്‍കാട് പള്‍ലിയിലാണ് ഏറ്റവും വിപുലമായ എട്ടുനോമ്പ് ആഘോഷങ്ങള്‍ നടക്കുന്നത്.

മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോമ്പ് പെരുന്നാളിനും. കോട്ടയം നഗരത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയാണ് മണര്‍കാട് പള്ളി.

1881ല്‍ ആണ് മണര്‍കാട്ട് നവീകരിച്ച പള്ളിപണിയുന്നത് 1938 ല്‍ പള്ളിക്കു പടിഞ്ഞാറ് കണിയംകുന്നില്‍ ആദ്യത്തെ കുരിശ് ്സ്ഥാപിച്ചു. 1945 ല്‍ മണര്‍കാട് കവലയില്‍ വീണ്ടുമൊരു കുരിശ് സ്ഥാപിച്ചു

സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ഈ എട്ടു നോമ്പ് പെരുന്നാളിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നു.

സപ്തംബര്‍ എട്ടിനാണ് കന്യാമറിയത്തിന്‍റെ തിരുനാള്‍. എട്ട് ദിവസത്തെ നോമ്പ് അന്നാണ് അവസാനിക്കുക. സ്വര്‍ണ്ണക്കുരിശുകളും ആയിരക്കണക്കിന് മുത്തുക്കുടകളുമായി നീങ്ങുന്ന "റാസാ' ഘോഷയാത്ര തിരുനാളിന്‍റെ പ്രത്യേകതയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :