ഇരുപത്തഞ്ചു നോമ്പ്‌ ആരചരണം തുടങ്ങി

x mas fast
PROPRO
ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് ദീര്‍ഘ വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത് - ഈസ്റ്ററിനു മുമ്പുള്ള അമ്പത് നോമ്പും, ക്രിസ്മസിനു മുമ്പുള്ള ഇരുപത്തഞ്ച് നോമ്പും. കേരളത്തില്‍ ക്രൈസ്തവ ജനത ഡിസംബര്‍ ഒന്നിന് ഇരുപത്തഞ്ച് നോമ്പ് ആരംഭിച്ചു.

നേറ്റിവിറ്റി നോമ്പ് അല്ലെങ്കില്‍ സെന്‍റ് ഫിലിപ്സ് നോമ്പ് എന്നറിയപ്പെടുന്ന ക്രിസ്മസ് നോമ്പാചരണം യൂറോപ്യന്‍ സഭകളിലെ അഡ്‌വെന്‍റിന് സമാനമാണ്. എന്നാല്‍ ബള്‍ഗേറിയ,റഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ ഇത് നാല്‍പ്പത് നോമ്പായാണ് ആചരിക്കാറുള്ളത്.

1166 ലാണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാര്‍ത്രിയാക്കീസ് ക്രിസ്മസ് പൂര്‍വ്വ വ്രതം 40 ദിവസമായി പ്രഖ്യാപിച്ചത്. എ.ഡി.350 മുതല്‍ തന്നെ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശുദ്ധ നേറ്റിവിറ്റി തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയിരുന്നു.

സാധാരണയായി അഞ്ച് തരത്തിലുള്ള വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്. ഏറ്റവും തീവ്രമായ വ്രതാനുഷ്ഠാനത്തില്‍ ഭക്‍ഷ്യ വസ്തുക്കള്‍ എല്ലാം ഉപേക്ഷിക്കുന്നു. അടുത്ത തീവ്രത കുറഞ്ഞ വ്രതാനുഷ്ഠാനം ഉണക്ക ആഹാരം മാത്രം കഴിച്ചുകൊണ്ടുള്ളതാണ്.

എണ്ണയില്ലാത്ത ചൂട് ആഹാരം കഴിക്കുക, സസ്യ എണ്ണ മാത്രം ഉപയോഗിച്ചുള്ള ചൂട് ആഹാരം മാത്രം കഴിക്കുക, മത്സ്യം മാത്രം കഴിക്കുക എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. മീന്‍ മാത്രം കഴിക്കുമ്പോള്‍ സസ്യ എണ്ണയില്‍ ചൂടാക്കിയ ആഹാരവും കഴിക്കാവുന്നതാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :