അര്‍ണാബ് ഗോസാമി- രാഹുല്‍ അഭിമുഖത്തിനുശേഷം രാഹുല്‍ഗാന്ധിക്ക് എത്രവോട്ട്?

WEBDUNIA|
PTI
അര്‍ണാബ് ഗോസാമി- രാഹുല്‍ ഗാന്ധി അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ചൂടേറിയ ചര്‍ച്ച. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ചൂടേറിയ സംവാദത്തിന് വഴിതുറന്നത്.

രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖം ചാനല്‍ സംപ്രേഷണം ചെയ്തതിന് തൊട്ട് പിറകേ പിന്തുണച്ചും കളിയാക്കിയും ഒരുപാട് ട്വീറ്റുകള്‍ പുറത്തുവന്നു.

ടൈംസ്‌ നൗ എഡിറ്റര്‍-ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയുടെ മുന്നില്‍ മനസ്സ് തുറന്നപ്പോള്‍ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട ഉത്തരങ്ങളായിരുന്നു പലതുമൊന്നും പല ചോദ്യങ്ങള്‍ക്കുമുന്നിലും രാഹുല്‍ പതറിയെന്നും മറ്റ് മറുപടികള്‍ നല്‍കി രാഹുല്‍ ഒഴിഞ്ഞുമാറിയെന്നും സോഷ്യല്‍‌സൈറ്റുകള്‍ ചര്‍ച്ചചെയ്തു.

1984-ലെ സിക്ക് കലാപം മുതല്‍ നിലവിലെ യു പി എ സര്‍ക്കാരിന്റെ അഴിമതിയും വിവാദങ്ങളും വരെ ഉള്‍പെട്ട ചോദ്യാവലിക്ക് മുന്നില്‍ രാഹുല്‍ കൃത്യമായ മറുപടി നല്‍കാനാവാതെ കുഴങ്ങിയത്രെ .

സജീവ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി ഒരു മാധ്യമത്തിന് ഇത്രയും വിശദമായ അഭിമുഖം നല്‍കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയമായാലും പരാജയമായാലും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന ധീരമായ നിലപാടും രാഹുല്‍ വ്യക്തമാക്കി.

മോഡിയെ താന്‍ ഭയക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്റെ മുത്തശിയും പിതാവും മരിക്കുന്നതു കണ്ടയാളാണു താന്‍. നഷ്ടങ്ങളെന്താണെന്നു നേരിട്ടറിയാം. ഇതൊന്നും തന്നെ പിന്തിരിപ്പിച്ചിട്ടില്ല. പിന്നെ എന്തിനു മോഡിയെ ഭയന്നൊളിക്കണം? അദ്ദേഹം ചോദിച്ചു.’

സ്ത്രീശാക്തീകരണവും, വിവരാവകാശ നിയമവുമൊക്കെ വിശദീകരിച്ച് രാഹുല്‍ ഇന്റര്‍വ്യൂവില്‍ മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും മോഡിയുമായി ഏറ്റുമുട്ടാന്‍ ഭയമാണോ, 1984 ലെ സിഖ് കൂട്ടക്കൊലയെ കുറിച്ച് എന്താണ് അഭിപ്രായം, മോഡിക്ക് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയ സ്ഥിതിക്ക് നിങ്ങളെങ്ങിനെ മോഡിയെ ഗുജറാത്ത്‌ കലാപത്തിന്റെ ഉത്തരവാദിയാക്കും എന്നീ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ പതറി.

രാഹുലിന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍- അടുത്തപേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :