ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

WEBDUNIA|
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, നാഷണല്‍ ഹൈവേയില്‍ മാധവാ ജംഗ്ഷനടുത്ത്. പ്രധാന മൂര്‍ത്തി ചതുര്‍ബാഹുവായ സുബ്രഹ്മണ്യന്‍.

ആദ്യ സങ്കല്‍പം വിഷ്ണുവായിരുന്നു. വേലായുധന്‍ എന്നാണ് ഇപ്പോള്‍ സങ്കല്‍പമെങ്കിലും മൂര്‍ത്തിയെ വിഷ്ണുവായും ശിവനായും സങ്കല്‍പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിലുണ്ട്.

കിഴക്കോട്ട് ദര്‍ശനം. ഉപദേവത : ദക്ഷിണാമൂര്‍ത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണന്‍, ശാസ്താവ്.
അഞ്ചു പൂജ. പൂജയ്ക്കു പുലൂര്‍ ഗ്രാമസഭക്കാരന്‍ വേണമെന്ന് നിശ്ഛയമുണ്ട്. മുന്‍പ് പുറപ്പെടാശാന്തിയായിരുന്നു. തന്ത്രം പുല്ലാംവഴി. ഉച്ചപ്പൂജയ്ക്ക് തന്ത്രി വേണമെന്നും നിശ്ഛയം. ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍.

ഇടിച്ചുകൂട്ടി പായസമാണ് പ്രധാന നേദ്യം. തുലാപായസം പ്രധാനവഴിപാട്.

അക്കാലഘട്ടത്തിലെ പ്രതിഷ് ഠയായിരിക്കണം ശാസ്താവിനുവേണ്ടി പണിതീര്‍ത്ത ക്ഷേത്രം എന്ന് ഐതിഹ്യം. ഇത് ബൗദ്ധനെ പ്രതിഷ് ഠിക്കാന്‍ തയ്യാറാക്കിയ ക്ഷേത്രമാണെന്നും ഭടന്മാരുടെ താത്വികചിന്താ വിജയത്തെതുടര്‍ന്ന് വൈഷ്ണവ വിഗ്രഹം പ്രതിഷ് ഠിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ശൈവരും സുബ്രഹ്മണ്യ ആരാധകരും വിയോജിപ്പു പ്രകടിപ്പിക്കാതിരിക്കാന്‍ ആ രണ്ടു സങ്കല്‍പങ്ങള്‍ കൂടി ക്ഷേത്രസങ്കല്‍പത്തില്‍ കൈവരുത്തി എന്നും വേണമെങ്കില്‍ കണക്കുകൂട്ടാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :