മണ്ണാറശാല നാഗരാജ ക്ഷേത്രം

മണ്ണാറിയശാല മണ്ണാറശ്ശാ‍ലയായി

mannaarassaala temple
SasiWD
നാഗാരാധകരുടെ കുലക്ഷേത്രമായ മണ്ണാറശാല നാഗരാജാക്ഷേത്രത്തില്‍ ആയില്യം പൂജ 2007 നവംബര്‍ 2ന് നടക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല നാഗരാജ ക്ഷേത്രം.

തുലാംമാസത്തിലെ ആയില്യം നാളില്‍ ഇവിടെ സര്‍പ്പപൂജ നടത്തുന്നു.കന്നിമാസത്തിലെ ആയില്യം നാളിലും ഇവിടെ പൂജ നടത്താറുണ്ട്.

ആയില്യം സര്‍പ്പങ്ങളുടെ നാളാണെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിലെ പൂജാരിണിയായ വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനം നാഗരാജാവിന്‍റെ തിടമ്പുമായി ക്ഷേത്രത്തില്‍ നിന്നും ഇല്ലത്തെ നിലവറയിലേക്ക് എഴുന്നളളുന്നതാണ് ആയില്യം പൂജയുടെ പ്രധാന ചടങ്ങ്.

ശ്രീകോവിലിനുളളില്‍ നാഗദൈവങ്ങള്‍ക്ക് പൂ ജ നടത്തിയശേഷം ഒരു മണിയോടെ അമ്മ നാഗരാജാവിന്‍റെ തിടമ്പേന്തി കിഴക്കേ നടയിലൂടെ വെളിയിലേക്കിറങ്ങും. തുടര്‍ന്ന് ക്ഷേത്രം ചുറ്റി ഇല്ലത്തെ തുറക്കാനിലവറയിലേത്തും.

കാരണവന്മാരായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, എന്നിവര്‍ നാഗയക്ഷി, സര്‍പ്പയക്ഷി, നാഗചാമുണ്ഡി എന്നീ ഉപദേവതകളുടെ തിടമ്പുമായി അനുഗമിക്കും.

ക്ഷേത്രത്തില്‍ നിന്നും ഇല്ലം വരെയുളള 200 മീറ്റര്‍ ഭാഗത്ത് അമ്മയുടെ എഴുന്നളളത്ത് കാണാന്‍ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുക.
.
ഐതിഹ്യം

മണ്ണാറശാല ക്ഷേത്രോല്പത്തിയെ കുറിച്ച് ഒരൈതിഹ്യമുണ്ട്. പരശുരാമന്‍ പരദേശങ്ങളില്‍നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് കേരളത്തില്‍ താമസിപ്പിച്ച സുവിദിതമായ കഥയുടെ അനുബന്ധമാണിത് .

അന്നിവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു. ഭൂമിയില്‍ ഒരിടത്തും വെള്ളം കിട്ടാനുള്ള പ്രയാസം മനസിലാക്കി ബ്രാഹ്മണര്‍ വന്ന വഴിയേ സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പരശുരാമന്‍ ദുഃഖിച്ചു.

തന്‍റെ ഗുരുവായ ശ്രീപരമേശ്വരനോട് സങ്കടമുണര്‍ത്തിച്ചപ്പോള്‍ സര്‍പ്പരാജാവായ വാസുകിയെ പ്രസാദിപ്പിച്ചാല്‍ മതി ദുഃഖമകലും എന്ന് ശിവന്‍ അരുളിച്ചെയ്തു.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :