മൊബൈല്‍ വാങ്ങാന്‍ അമ്മ കുഞ്ഞിനെ വിറ്റു

ജാജ്പുര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ജീന്‍സും മൊബൈല്‍ ഫോണും വാങ്ങാന്‍ പിഞ്ചുകുഞ്ഞിനെ വിറ്റു. രാഖി പത്രയാണ്(20) തന്റെ ഒന്നരവയസുള്ള ആണ്‍കുട്ടിയെ വിറ്റത്. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലെ മുണ്ടാമാല ഗ്രാമത്തിലാണ് സംഭവം.

ദിവസ ജോലിക്കാരിയായ രാഖി പുതിയ മൊബൈല്‍ ഫോണ്‍, രണ്ട് ജോഡി ജീന്‍സുകള്‍, മെമ്മറി കാര്‍ഡ് തുടങ്ങിയവ വാങ്ങുന്നതിനായി കുഞ്ഞിനെ 5,000 രൂപക്ക് കട്ടക്കിലുള്ള ഒരു സൈക്കിള്‍ റിക്ഷാക്കാരന് വില്‍‌ക്കുകയായിരുന്നു. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസിന് കുഞ്ഞിനെ റിക്ഷാക്കാരനില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ തിരികെ രാഖിയെ ഏല്‍പ്പിച്ചെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

ജയിലില്‍ കിടക്കുന്ന തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി കുഞ്ഞിനെ വിറ്റതാണെന്നാണ് രാഖി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെടുക്കുകയായിരുന്നു. യുവതി കുഞ്ഞിനെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ശിശുഭവനില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :