ബൈക്ക് വാങ്ങാന്‍ പണത്തിനായി കുട്ടിയെ കൊന്നു

പുനെ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ബൈക്ക് വാങ്ങാനുള്ള പണത്തിനായി അഞ്ചുവയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി. പുനെയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. റവാല്‍(5) ആണ് കൊല്ലപ്പെട്ടത്.

ഹോട്ടല്‍ മാനേജുമെന്‍റ് വിദ്യാര്‍ത്ഥിയായ പര്‍മീന്ദര്‍ സിംഗ്(19) ആണ് കേസിലെ പ്രധാന പ്രതി. ഒരു ബൈക്ക് സ്വന്തമാക്കുക എന്ന സ്വപ്നമാണ് പര്‍മീന്ദറിനെ ഈ ദാരുണ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പര്‍മീന്ദറും കൂട്ടാളിയായ 15കാരനും ചേര്‍ന്ന് ശുഭ് ഭുപേന്ദ്രയെ തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊന്ന് ഉപേക്ഷിക്കുകയുമായിരുന്നു.

ശുഭ് ഭുപേന്ദ്രയുടെ മാതാപിതാക്കള്‍ ശാസ്ത്രജ്ഞരാണ്. ഇവരുടെ പക്കല്‍ ധാരാളം പണം ഉണ്ടാകുമെന്ന് കരുതിയാണ് പ്രതികള്‍ ശുഭിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വെളിപ്പെടുത്തി.

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശുഭ് ഭുപേന്ദ്രയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പര്‍മീന്ദര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ശുഭിനോട് അച്ഛന്‍റെ മൊബൈല്‍ നമ്പര്‍ തരാന്‍ പര്‍മീന്ദര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ കുട്ടി കരഞ്ഞു. ഇതില്‍ പ്രകോപിതനായ പര്‍മീന്ദര്‍ കുട്ടിയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പര്‍മീന്ദറിനെയും കൂട്ടാളിയായ പുനെ ആര്‍മി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :