അനുബന്ധ വാര്‍ത്തകള്‍
- വ്യാജ ഫ്ലിപ്പ്കാര്‍ട്ട് 'GOAT' സെയില്‍ തട്ടിപ്പ്: സൈബര്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്
- E20 പെട്രോളിനെതിരെ പ്രതികരണം; മൈലേജ് കുറയുന്നുവെന്ന് 66% പേര് അഭിപ്രായപ്പെട്ടതായി സര്‍വേ
- ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന
- E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്
- വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
എല്‍ നിനോ വര്‍ഷമായിരുന്നിട്ടുകൂടി മുംബൈയില്‍ റെക്കോര്‍ഡ് മഴ ലഭിക്കുന്നത് എന്തുകൊണ്ട്?
മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില അസാധാരണമാംവിധം ചൂടാകുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ഫലങ്ങള്‍ രാജ്യം അനുഭവിക്കുന്നതിനിടയിലാണ് മുംബെയില്‍ കനത്ത മഴ പെയ്തത്. സാധാരണയേക്കാള്‍ ഏകദേശം രണ്ടാഴ്ച വൈകിയാണ് മണ്‍സൂണ്‍ മുംബൈയിലെത്തിയതെങ്കിലും ജൂണ്‍ അവസാനത്തോടെ അത് സജീവ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇതുമൂലം മുംബെ നഗരത്തിലും മഹാരാഷ്ട്രയുടെ തീരദേശ ഭാഗങ്ങളിലും തീവ്രമായ മഴ പെയ്തു.
എല്‍ നിനോ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ആഗോളതാപനം മഴ പെയ്യുന്ന രീതിയെ കൂടുതല്‍ കൂടുതല്‍ മാറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂടേറിയ അന്തരീക്ഷവും അതിവേഗം ചൂടാകുന്ന സമുദ്രങ്ങളും വായുവില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ അനുവദിക്കുന്നുവെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു. തല്‍ഫലമായി, മഴ ദിവസങ്ങളോളം വ്യാപിക്കുന്നതിനുപകരം ഹ്രസ്വവും ഉയര്‍ന്ന തീവ്രതയുള്ളതുമായ സ്ഫോടനങ്ങളിലൂടെയാണ് കൂടുതലായി ലഭിക്കുന്നത്. അത്തരം മഴ ഡ്രെയിനേജ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും, വെള്ളപ്പൊക്കത്തിന് കാരണമാവുകയും, നഗര അടിസ്ഥാന സൗകര്യങ്ങളിലെ ബലഹീനതകള്‍ തുറന്നുകാട്ടുകയും ചെയ്യും.
'എല്‍ നിനോ വര്‍ഷങ്ങളില്‍ മഴയുള്ള ദിവസങ്ങളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍ ആഗോളതാപനം കാരണം മണ്‍സൂണിന്റെ സ്വഭാവം സ്ഥിരമായി മാറിയിട്ടുണ്ട്. എല്‍ നിനോ ഉണ്ടായാലും ഇല്ലെങ്കിലും ഇപ്പോള്‍ മഴ ഹ്രസ്വകാല, ഉയര്‍ന്ന തീവ്രതയുള്ള സമയങ്ങളില്‍ മാത്രമേ ഉണ്ടാകൂ,' ഐഎംഡിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ. ജെ. രമേശ് പറഞ്ഞു.