അനുബന്ധ വാര്‍ത്തകള്‍
- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
- സതീശന്റെ വാക്കും പഴയ ചാക്കും; 1,800 കോടി കടമെടുക്കാൻ യുഡിഎഫ് സർക്കാർ
- മഴ കനക്കുന്നു; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഈ ജില്ലകളിൽ രാത്രി മഴയ്ക്കു സാധ്യത
- എഴുന്നേറ്റ് വന്ന് സുധാകരൻ, അഭിവാദ്യം ചെയ്ത് ഗോവിന്ദനും കുഞ്ഞികൃഷ്ണനും; വിമതർ നിറഞ്ഞുനിന്ന സത്യപ്രതിജ്ഞ
കേരളത്തില്‍ കോടതി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ; സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ കോടതി നടപടികള്‍ ഫലപ്രദമായി ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. കേരളത്തിലെ ആളുകള്‍ക്ക് ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പൊതുവെ അവര്‍ക്ക് സുഖകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. പഞ്ചാബില്‍ നിന്നുള്ള ഒരു സ്ത്രീയുടെ വിവാഹമോചന കേസ് കേരളത്തില്‍ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായത്.
ഭാഷാ പ്രശ്നങ്ങള്‍ കേസിന്റെ വാദം കേള്‍ക്കലിനെ ബാധിച്ചേക്കാമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. പ്രത്യേകിച്ച് ദമ്പതികളുടെ കുട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിലെ എല്ലാവര്ക്കും ഇംഗ്ലീഷ് അറിയാമെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന് അല്‍ജോ കെ. ജോസഫ് വാദിച്ചു. പക്ഷേ കോടതി അത് അംഗീകരിച്ചില്ല.
പഞ്ചാബി സ്ത്രീ 2017 ല്‍ ഒരു മലയാളി പുരുഷനെ വിവാഹം കഴിച്ചു. വിവാഹശേഷം ദമ്പതികള്‍ യുകെയില്‍ സ്ഥിരതാമസമാക്കി. അവിടെ അവരുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. 2023 വരെ അവര്‍ ഒരുമിച്ച് താമസിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ ഗുരുതരമായപ്പോള്‍ ഭര്‍ത്താവ് കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങുകയും പിന്നീട് അവിടെ വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു .