അനുബന്ധ വാര്‍ത്തകള്‍
- മാറ്റമില്ലാതെ സിബിഎസ്ഇ, വിദ്യാർഥികളെ പിന്നെയും വലച്ചു, പ്ലസ് 2 പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ
- രാജ്യത്ത് വാണിജ്യ എല്‍പിജിയുടെ വില കൂടി: സിലിണ്ടറിന് 53.50 രൂപ വര്‍ദ്ധിച്ചു
- ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും
- സമ്മര്‍ദ്ദം നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; മാസം 60000രൂപ വരുമാനം, സന്തോഷം
- ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം
സുരക്ഷാ ഏജന്‍സികളില്‍ നിന്ന് സംരക്ഷണം വേണം; പാക് ചാര ഏജന്‍സി തീവ്രവാദികളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്ഥാന് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഏജന്റുമാരോട് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാന്‍ പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ പാര്‍ട്ടികളില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭീകരതയ്ക്കുള്ള റിക്രൂട്ട്മെന്റ്, ധനസഹായം, ആയുധ കൈമാറ്റം എന്നിവയ്ക്ക് വഴിയൊരുക്കുക എന്നതാണ് ഐഎസ്ഐ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പാകിസ്ഥാന് തങ്ങളുടെ ഭീകര ശൃംഖല സജീവമാക്കാന്‍ ശ്രമിക്കുകയാണ്. അടുത്തിടെ കശ്മീര്‍ പോലീസ് നടത്തിയ ശക്തമായ പരിശോധനയില്‍, വിവിധ ദേശീയ പാര്‍ട്ടികളുടെ പ്രാഥമിക അംഗത്വ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ദേശീയ പാര്‍ട്ടികളെ തങ്ങളുടെ ചിറകിന് കീഴില്‍ കൊണ്ടുവരാനുള്ള ഐഎസ്ഐ ചാരന്മാരുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഈ രീതിയില്‍ ചേരുന്നതിലൂടെ തീവ്രവാദികള്‍ക്ക് പോലീസില്‍ നിന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്ന അനുമാനത്തില്‍ ഇത് ചെയ്തിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പാകിസ്ഥാന് ഇന്ത്യയില്‍ ഈ തന്ത്രം ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 1990 കളിലും 2000 കളിലും അവര്‍ ഇതേ തന്ത്രം പരീക്ഷിച്ചിരുന്നു. 2020 മാര്‍ച്ചില്‍ റിയാസിയില്‍ ഗ്രാമവാസികള്‍ അറസ്റ്റ് ചെയ്ത ലഷ്കര്‍ കമാന്‍ഡറായ താലിബ് ഹുസൈന് ഒരു സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു. ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ ഇന്‍-ചാര്‍ജ് കൂടിയായിരുന്നു അദ്ദേഹം. രണ്ട് എകെ-47 റൈഫിളുകള്‍, ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.