അനുബന്ധ വാര്‍ത്തകള്‍
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
- അണ്ണാവെ പറ്റി പറയരുത്, സർക്കാരിനെ വിമർശിച്ച ചാനൽ വിലക്കി വിജയ് സർക്കാർ
- NEET Exam : പുതിയ പ്രശ്നത്തിന് പുതിയ പരിഹാരം: നീറ്റ് പുനഃപരീക്ഷയ്ക്ക് ചോദ്യപേപ്പർ എത്തിക്കുക വ്യോമസേന!
- രാജ്യസഭയിലേക്ക് പോകാനുള്ള ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം നിരസിച്ച് സിദ്ധരാമയ്യ; എംഎല്‍എയായി തുടരും
- 20 ശതമാനം എഥനോൾ: മൈലേജ് കുറയുന്നതായി സർവേ, പഴയ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ
30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം
പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെയും ഹോര്‍മുസില്‍ തുടരുന്ന ഉപരോധത്തിന്റെയും സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധനസുരക്ഷ ഉറപ്പാക്കാന്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കുറഞ്ഞത് 30 ദിവസത്തേക്കാവശ്യമായ പാചകവാതക ശേഖരം കരുതിവെയ്ക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയമ്മ് ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കാവശ്യമായ പാചകവാതകത്തില്‍ 90 ശതമാനവും 40 ശതമാനം ക്രൂഡ് ഓയിലും 65 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്. നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെയാണ് കമ്പനികള്‍ക്ക് ശേഖരം വര്‍ധിപ്പിക്കാനായുള്ള നിര്‍ദേശം.
VIDEO | Delhi: Joint Secretary, Ministry of Petroleum and Natural Gas, Sujata Sharma, at an inter-ministerial briefing, says, "We have sufficient stocks of petrol, diesel, and LPG. Adequate inventories of natural gas and crude oil have also been secured. All our refineries are… pic.twitter.com/BPmBxxSyy7
— Press Trust of India (@PTI_News) May 29, 2026