ഏകാന്തതയുടെയും മരണത്തിന്‍റെയും കാമത്തിന്‍റെയും കവിയാണ് പാബ്ളോ നെരൂദ. വിശ്വമഹാകവികളിലൊരാളായ പാബ്ളോ നെരൂദ എന്ന നെഫ്തലി റിക്കാര്‍ഡോ റെയ്സ് ബസ്വാല്‍ടോയുടെ ചരമ വാര്‍ഷികമാണു സെപ്റ്റംബര്‍ 23.
ചിലിയിലെ ഗ്രാമത്തിലായിരുന്നു ജനനം . കവിതകളെയും ഓര്‍മ്മക്കുറിപ്പുകളെയും വേര്‍തിരിക്കുന്ന നേര്‍ത്ത അതിരുകള്‍ പലപ്പോഴും അപ്രസക്തമാണ്. ചിന്ത കവിതയാക്കുകയും കവിതയിലൂടെ ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍, കവി, അങ്ങനെയൊരാള്‍ക്കേ നെരൂദയാകാനാവൂ.
അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അടിമത്തത്തിനെതിരെ സാമ്രാജ്യത്തത്തിനെതിരെ, യുദ്ധത്തിനും കലാപങ്ങള്‍ക്കുമെതിരെ, ഒച്ചവെക്കുകയും, മര്‍ദ്ദിതരുടെയും തൊഴിലാളികളുടെയും ഉന്നതിക്കുവേണ്ടി പാടുകയും ചെയ്ത വിശ്വമഹാകവി നെരൂദക്ക് പക്ഷെ സ്വന്തം നാട്ടില്‍ ഈ ഛിദ്രശക്തികള്‍ വേരോടുന്നതു കണ്ട് വേദനിച്ചു മരിക്കാനായിരുന്നു വിധി.
കാന്‍റോ ജനറല്‍
മഹാഭാരതത്തിനും മറ്റു ഇതിഹാസ കാവ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ബൃഹദ്കാവ്യമാണ് നെരൂദയുടെ കാന്‍റേ ജനറല്‍. മാനവരാശിയുടെ പ്രത്യേകിച്ച് അമേരിക്കയിലെ മനുഷ്യരുടെ സാമൂഹിക ചരിത്രമാണ് ഈ കൃതിയുടെ ഇതിവൃത്തം.
1925 ല്‍ നോബല്‍ സമ്മാനം നേടിയ ഗബ്രിയേല മിസ്ട്രല്‍ എന്ന അധ്യാപികയാണ് നെരൂദയിലെ കവിയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്. 1924 ല്‍ ആണ് നെരൂദ തന്‍റെ തന്നെ ആദ്യത്തെ കവിതാസമാഹാരമായ ഇരുപത് പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും പ്രസിദ്ധീകരിച്ചത്. ഇതാകട്ടെ അക്കാലത്തെ ജനകീയ കാവ്യങ്ങളായി മാറുകയും ചെയ്തു.