ഭീഷ്മാ സാഹ്നി : തമസ്സിന്‍റെ കഥാകാരന്‍

ബെന്നി ഫ്രാന്‍‌സിസ്

bheeshma saah ni
WDPRO
മനുഷ്യമനസിലൊളിഞ്ഞിരിക്കുന്ന കൊടുംതമസ്സ് ദിനരാത്രങ്ങളെ സന്ത്രാസത്തിന്‍റേയും ഭീതിയുടേയും അന്ധകാരപ്പുതപ്പണിയിച്ച കഥ പറഞ്ഞ്, നമ്മളെ ചിലതെല്ലാമോര്‍മ്മിപ്പിച്ച് ഭീഷ്മാ സാഹ്നി യാത്രയായി.

മരണത്തിന്‍റെ തണുത്ത തമസ്സിലേക്ക് നടന്നുമറയുമ്പോഴും ബോധമനസ്സിന്‍റെ വെളുപ്പില്‍ സാഹ്നി കുറിച്ചിട്ട വരികള്‍ എന്നുമവശേഷിക്കും. 2008 ജൂലായ് 12 ആ വേര്‍പാടിന്‍റെ അഞ്ചാം വാര്‍ഷികമാണ്.

""എന്‍റെ ചിന്തകള്‍ കൂടുതലായി വാര്‍ന്നുവീണ സ്വന്തം കൃതി തമസ്സ് എന്ന നോവല്‍ തന്നെയാണ്'' സാഹ്നി പലപ്പോഴും പറയുമായിരുന്നു.

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ജ-നിച്ച് വിഭജ-നത്തിന്‍റെ കറുത്ത ദിവസങ്ങളില്‍ എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഭീഷ്മാ സാഹ്നി അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലോകത്തെ നടുക്കിയ വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറിയ ഇന്ത്യ-പാകിസ്ഥാന്‍ വിഭജ-നം സാഹ്നിയുടെ ഓര്‍മ്മകളെ എന്നും വേട്ടയാടിയിരുന്നു. കൂടെ കളിച്ചു നടന്ന മുസ്ളീം കൂട്ടുകാര്‍ വെറുപ്പോടെ ഹിന്ദുവായ തന്നെ നോക്കിയത് സാഹ്നിക്കെങ്ങിനെ മറക്കാന്‍ കഴിയും?

എന്നിട്ടും വര്‍ഗ്ഗീയകലാപത്തിന്‍റെ കയ്പ്പുനീര്‍ രുചിച്ച സാഹ്നിയൊരിക്കലും മുസ്ളീംങ്ങളോട് അസഹിഷ്ണുത കണിച്ചില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ വിഭജ-നത്തെ അടിസ്ഥാനമാക്കി അനേകം സാഹിത്യസൃഷ്ടികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ വര്‍ഗ്ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവയായിരുന്നു.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :