ഉള്ളൂര്‍ ജന്മദിനം

WD
പ്രേമസംഗീത

ഉള്ളൂരിന്‍റെ കാവ്യജീവിതത്തില്‍ നിയോക്ളാസിക് എന്നും, കാല്പനികം എന്നും വേര്‍തിരിക്കാവുന്ന രണ്ടു ഘട്ടങ്ങളുണ്ട്.1920 നു ശേഷമാണ് ഉള്ളൂരിന്‍റെ കാല്പനികമുഖം തെളിയുന്നത്.

ഈ ഘട്ടത്തില്‍ രചിച്ച "മണിമഞ്ജുഷ' (1933) യിലെ രചനയാണ്:"പ്രേമസംഗീതം'. അതിന്‍റെ തുടക്കം:

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം

ഭക്ത്യനുരാഗദയാദിവപുസ്സാ-
പ്പരമാത്മചൈതന്യം
പലമട്ടേന്തി പാരിതിനെങ്ങും
പ്രകാശമരുളുന്നു.

അതിന്നൊരരിയാം നാസ്തിക്യം താന്‍
ദ്വേഷം;ലോകത്തി
ന്നഹോ!തമസ്സമതിലിടപെട്ടാ-
ലകാല മൃത്യു ഫലം

മാരണദേവതയാമതു മാറ്റും
മണവറ പട്ടടയായ്,
മടുമലര്‍ വാടിക മരുപ്പറമ്പായ്,
WEBDUNIA|
വാനം നാരകമായ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :