പറവൂര്‍; ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്!

കൊച്ചി| WEBDUNIA|
പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിക്കുകയും ഇരുന്നൂറോളം പേര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു വിവരം കൂടി പുറത്തുവന്നു. പറവൂര്‍ കേസിലെ പെണ്‍‌കുട്ടിയെയും മറ്റൊരു പെണ്‍‌കുട്ടിയും ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് ഈ വിവരം. പെണ്‍‌കുട്ടികളെ കാഴ്ചവയ്ക്കാന്‍ കൊണ്ടുവന്ന സ്ഥലത്ത് സദാചാര സംഘമെന്ന പേരില്‍ എത്തിയ ആറുപേര്‍ ഇടപാടുകാരെ അടിച്ചോടിക്കുകയും പെണ്‍‌കുട്ടികളെ മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു. ആറുപേരെയും പൊലീസ് പൊക്കിയിട്ടുണ്ട്.

വെണ്ണല സ്വദേശികളായ ചെറുപുള്ളിപ്പറമ്പില്‍ അനീഷ്‌ അബ്ദുള്‍ ഖാദര്‍ (24), മൈനപ്പറമ്പില്‍ സഹില്‍ ജമാല്‍ (24), കൊല്ലംപറമ്പില്‍ മുഹമ്മദ്‌ നിയാസ്‌ (25), ആയത്തുപറമ്പില്‍ നിഷാദ്‌ അക്ബര്‍ (25), ചിറ്റൂര്‍ എട്ടുരുത്തില്‍ നിജോ ആന്റണി (26), ആയത്തുപറമ്പില്‍ ആന്റണി ജോസഫ്‌ (26) എന്നിവരെയാണു ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്തത്‌. കുട്ടിയുടെയും കേസിലെ ഒമ്പതാം പ്രതിയായ ഇടനിലക്കാരി ബീനയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌. ഇടനിലക്കാരി ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ ആറംഗ സംഘത്തെ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്‌.

വെണ്ണലയിലെ ഒരു വീട്ടില്‍ വച്ചാണ് കുട്ടികളെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്തത്. ഇതെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങിനെ - പറവൂരിലെ പെണ്‍കുട്ടിയെയും പ്രിയയെന്ന് പേരായ മറ്റൊരു പെണ്‍‌കുട്ടിയെയും കോയമ്പത്തൂരില്‍ നിന്ന് എത്തിയ ഇടപാടുകാര്‍ക്ക് കാഴ്ചവയ്ക്കാന്‍ വെണ്ണലയിലെ വീട്ടില്‍ ഇടനിലക്കാരി ബീനയാണ് എത്തിച്ചത്. എന്നാല്‍ അനാശ്യാസത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ്‌ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘം നന്നായി മദ്യപിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ശബ്ദം കേട്ട് എത്തിയ യുവാക്കള്‍ ഉടനെ സദാചാര പൊലീസിന്റെ റോള്‍ അണിഞ്ഞു. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് കോയമ്പത്തൂരില്‍ നിന്ന് എത്തിയവരെ ഇവര്‍ അടിച്ചോടിച്ചു.

കോയമ്പത്തൂരില്‍ നിന്നെത്തിയവര്‍ ഓടിപ്പോയതോടെ, സദാചാരക്കാരുടെ ഭാവം മാറി. വിവരം പുറത്തറിയാതിരിക്കാനും പോലീസില്‍ പിടിപ്പിക്കാതിരിക്കാനും മൂന്നുപേരും തങ്ങള്‍ക്കു വഴങ്ങണമെന്നായിരുന്നു സദാചാര പൊലീഎസിന്റെ ആവശ്യം. പറവൂര്‍ പെണ്‍‌കുട്ടിയെയും പ്രിയയെയും ഇടനിലക്കാരി ബീനയെയും ആറുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. യുവാക്കള്‍ മദ്യപിച്ചിരുന്നു എന്നും ഒരൊറ്റ മുറിയിലിട്ടാണ് തങ്ങളെ ആറുപേരും ചേര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തതെന്നും ഇടനിലക്കാരി ബീന പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിവിരുദ്ധ രീതിയിലും തങ്ങളെ ഉപയോഗിച്ചു എന്നും ബീന വെളിപ്പെടുത്തിയിട്ടുണ്ട്.

നാട്ടില്‍ നല്ല യുവാക്കള്‍ ആയി അറിയപ്പെട്ടിരുന്ന ഈ സദാചാര സംഘത്തിന്റെ തനിനിറം പുറത്തറിഞ്ഞതോടെ വെണ്ണല നിവാസികള്‍ ഞെട്ടിയിരിക്കുകയാണ്. യുവാക്കളുടെ കുടുംബാംഗങ്ങളാകട്ടെ നാണക്കേട് കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. കോയമ്പത്തൂരിലെ ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കാന്‍ വെണ്ണലയില്‍ വാടകവീട്ടില്‍ എത്തിച്ച പ്രിയയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടനിലക്കാരിയായ ബീന വഴി പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച തൊടുപുഴ മുട്ടം സ്വദേശി ബെന്നി ഏബ്രഹാം (42) എന്നയാളെക്കൂടി പൊലീസ് പൊക്കിയിട്ടുണ്ട്. ഇതോടെ പറവൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 70 ആയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :