താമരാക്ഷന്‍ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2007 (16:26 IST)
അപകീര്‍ത്തിക്കേസില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍.എസ്.പി (ബി) നേതാവ് എ.വി.താമരാക്ഷനോട് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം അഡീഷണല്‍ സബ്കോടതിയാണ് ഈ ഉത്തരവിട്ടത്. നഷ്ടപരിഹാര തുകയുടെ പലിശയും കോടതിച്ചെലവും താമരാക്ഷന്‍ നല്‍കണം. രണ്ടായിരം മെയ് 29ന് താമരാക്ഷന്‍ കൊല്ലത്ത് നടത്തിയ പ്രസംഗം തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് പരാതിപ്പെട്ടാണ് ചന്ദ്രചൂഢന്‍ കോടതിയെ സമീപിച്ചത്.

മുന്‍ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കുന്നതിന് ചന്ദ്രചൂഢന്‍ കോഴ വാങ്ങിയെന്നാണ് താമരാക്ഷന്‍ പ്രസംഗിച്ചത്. ചന്ദ്രചൂഢന് വേണ്ടി അഡ്വ. കെ.മുരളീധരന്‍ നായര്‍ ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :