ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്: ജയരാജന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാണെന്നും സിപിഎം നേതാവ്‌ എം വി ജയരാജന്‍. തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

ജനാധിപത്യത്തില്‍ വിമര്‍ശിക്കാന്‍ പാടില്ലാത്തത് ജഡത്തേയും ഗര്‍ഭസ്ഥ ശിശുവിനേയും മാത്രമാണ്. ജുഡീഷ്യറിക്ക്‌ തന്നെ വിമര്‍ശിക്കാമെങ്കില്‍ തനിക്ക് ജുഡീഷ്യറിയെയും വിമര്‍ശിക്കാമെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ ജയരാജന്‍ ജഡ്ജിമാരെ വിമര്‍ശിച്ചതാണ് കോടതിയലക്ഷയ് നടപടിയിലേക്ക് നയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :