എസ്എംഎസ് വിവാദം: പി ജെ ജോസഫിന് സമന്‍സ്

തൊടുപുഴ| WEBDUNIA|
PRO
PRO
മന്ത്രി പി ജെ ജോസഫിനെതിരായ എസ് എം എസ് വിവാദ കേസ് തൊടുപുഴ കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം 22ന് പി ജെ ജോസഫ് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് ഒന്‍പത്, പതിമൂന്ന്, പതിനാറ് തീയതികളിലായി പി ജെ ജോസഫിന്റെ ഫോണില്‍ നിന്നും തൊടുപുഴ സ്വദേശിയായ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം എത്തിയെന്നാണ് കേസ്. ഏഴോളം സന്ദേശങ്ങളാണ് അയക്കപ്പെട്ടിരിക്ക‌ുന്നത്.

സംഭവം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജോസഫ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇതിന്റെ പേരില്‍ മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്ന കാര്യം ഉദ്ദേശിക്കുന്നില്ലന്നും ജോസഫ് വ്യക്തമാക്കി. എസ് എം എസ് വിവാദത്തിന്റെ പിന്നില്‍ പി സി ജോര്‍ജ് ആണെന്ന രീതിയില്‍ നേരത്തെ ഒര‌ു വിവാദം ഉണ്ടായിര‌ുന്നു. ഏതൊക്കെയായാലും ജോസഫിന്റെവിവാദവ‌ും ജോര്‍ജിന്റെ വിവാദവും കേരളകോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :