റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കാണപ്പെട്ട അജിത്തുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അധ്യാപിക വിദ്യയുടെ ഭര്‍തൃസഹോദരനും കൂട്ടുകാരനും സംഭവത്തില്‍ നിരപരാധികളാണെന്ന് സൂചന. പെട്ടുപോയ കുരുക്കില്‍ നിന്ന് രക്ഷയില്ലെന്ന ഭയം കാരണം അജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. കാറില്‍ നിന്ന് ഓടിയിറങ്ങിയ അജിത്ത് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിദ്യയുടെ ഭര്‍തൃസഹോദരനായ സരിനും സുഹൃത്ത് ഡീനും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തനിക്ക് കുഞ്ഞനുജനെ പോലെയായിരുന്നു അജിത്തെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിലെ മുന്‍ താല്‍ക്കാലിക അധ്യാപികയായ വിദ്യ. തന്റെ സഹപ്രവര്‍ത്തകയായ ഒരു അധ്യാപികയ്ക്ക് ഒരു വിദ്യാര്‍ത്ഥിനിയുമായി ഉണ്ടായിരുന്ന ‘ലെസ്ബിയന്‍’ ബന്ധം താന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ സഹപ്രവര്‍ത്തക അപവാദ പ്രചരണം നടത്തുകയായിരുന്നു എന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
എന്നാല്‍, അജിത്തിന്റെയും വിദ്യയുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിച്ചത് എന്നാണറിയുന്നത്. ദിവസവും രാത്രി 12 നും പുലര്‍ച്ചെ മൂന്നരയ്‌ക്കുമിടെയാണ് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. സംഭാഷണം പലപ്പോഴും മണിക്കൂറുകള്‍ നീണ്ടു. ഇരുവരും തമ്മിലുള്ള സംഭാഷണം വിദ്യ അവരുടെ ഫോണില്‍ റെക്കോഡ് ചെയ്‌തിട്ടിരുന്നു. ഒരധ്യാപിക ശിഷ്യനോടു പറയാന്‍ പാടില്ലാത്ത തരത്തിലുള്ള പ്രണയചേഷ്ടകളാണ് അധ്യാപിക മൊബൈലിലൂടെ പ്രകടിപ്പിച്ചുരുന്നതെത്രെ. ഇവര്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാറുണ്ടെന്നും സൂചനകളുണ്ട്.
എന്തുതരത്തിലുള്ള ഒരവസ്ഥയിലേക്കാണ് കേരളീയ സമൂഹം പോയിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ടാണ് ലെസ്ബിയന്‍ ബന്ധവും അവിഹിതവും എന്ന് തുടങ്ങി എല്ലാവിധ ആരോപണങ്ങളും ഒരു പ്രശസ്തമായ കൊളേജിനെ ചുറ്റിപ്പറ്റി നിറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.