ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (08:24 IST)
ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്‍. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് പ്രിയ താരത്തിന്റെ ജീവനെടുത്തതെന്നും അദ്ദേഹത്തെ ചികില്‍സിച്ച
ഡോക്ടര്‍ കൂടിയായ വി പി ഗംഗാധരന്‍ പറഞ്ഞു. രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്.

ഇന്നലെ രാത്രി 10.30ഓടെയായിരുന്നു നടനും മുന്‍ എം പിയുമായ ഇന്നസെന്റ് വിടപറഞ്ഞത്. 75 വയസായിരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :