അനുബന്ധ വാര്‍ത്തകള്‍
- എസ് ഐ ആര്: രേഖകള്‍ സാധുവാണെങ്കില്‍ വിഐപികളും പ്രവാസി വോട്ടര്‍മാരും നേരിട്ട് ഹാജരാകേണ്ടതില്ല
- എസ്ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍
- എസ്ഐആര്‍ പരിഷ്കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കും
- SIR Kerala : കണക്കുകളൊന്നും അങ്ങ് ശരിയാകുന്നില്ലല്ലോ..., ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ‘അധിക വോട്ടുകൾ’ ചേർത്തോ?
- കേരളത്തിലെ എസ്ഐആറിൽ പണികിട്ടിയത് ബിജെപിക്കോ?, ഏറ്റവുമധികം വോട്ടർമാർ പുറത്തായത് ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിൽ!
എസ്ഐആര്‍: വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വോട്ടര്‍പട്ടികയ്ക്ക് പുറത്തായത് 25 ലക്ഷത്തോളം പേരാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പട്ടിക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവല്‍ ഏജന്റ് മാര്‍ക്ക് കൈമാറിയിരുന്നു.
അതേസമയം രേഖകള്‍ ഹാജരാക്കേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പരാതിയും ഉണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നേരത്തെ ഈ മാസം 22 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു.