1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Court orders footwear company and retailer to pay compensation for failure to comply with warranty

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

Court orders
തിരുവനന്തപുരം: വാറന്റി പാലിക്കാത്തതിന് ഒരു പ്രധാന പാദരക്ഷാ കമ്പനിയോടും നഗരത്തിലെ അതിന്റെ റീട്ടെയിലറിനോടും ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (ഡിസിഡിആര്‍സി)  ഉത്തരവിട്ടു. തകരാറുള്ള ഷൂസിന്റെ വാങ്ങിയ വില തിരികെ നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. നെട്ടയത്തെ മുക്കോലയിലെ പരാതിക്കാരനായ അബ്ദുള്‍ വഹാബ് എം 2022 ഡിസംബര്‍ 17-ന് വെള്ളയമ്പലത്തെ റീട്ടെയില്‍ ഷോപ്പില്‍ നിന്ന് 2,997 രൂപയ്ക്ക് ഒരു എണഞ ഷൂ വാങ്ങിയിരുന്നു. 
 
ഷൂ നല്ല നിലവാരമുള്ളതാണെന്നും 10 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കുമെന്നും കടയുടമ അദ്ദേഹത്തിന് ഉറപ്പുനല്‍കി. ഒരു വര്‍ഷത്തെ വാറന്റിയും വാഗ്ദാനം ചെയ്തു. എന്നാല്‍ വാങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ഷൂവിന്റെ തുന്നലിന്റെ വലതുവശം കേടായി. പരാതിക്കാരന്‍ റീട്ടെയിലറെ സമീപിച്ചപ്പോള്‍ അയാള്‍ ഷൂ വാങ്ങി പകരം ഒരു സ്ലിപ്പ് നല്‍കി. എന്നാല്‍ കടയില്‍ ആവര്‍ത്തിച്ച് സന്ദര്‍ശനം നടത്തിയിട്ടും റീട്ടെയിലര്‍ പകരം സാധനം നല്‍കാന്‍ നടപടി സ്വീകരിച്ചില്ല. 
 
തുടര്‍ന്ന് അബ്ദുള്‍ ഡിസിഡിആര്‍സിയെ സമീപിച്ചു. എന്നാല്‍ കമ്മീഷന്‍ അയച്ച നോട്ടീസുകള്‍ക്ക് ഷൂ നിര്‍മ്മാതാവും റീട്ടെയിലറും മറുപടി നല്‍കിയില്ല. നിര്‍മ്മാതാവും റീട്ടെയിലറും സംയുക്തമായി ഉല്‍പ്പന്നത്തിന്റെ വാങ്ങല്‍ വിലയായ 2,997 രൂപ തിരികെ നല്‍കണമെന്നും വാങ്ങിയ തീയതി മുതല്‍ 6% പലിശ സഹിതം 5,000 രൂപ നഷ്ടപരിഹാരമായും 2,500 രൂപ ചെലവായും ഓര്‍ഡര്‍ ലഭിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. 
 
ഈ കാലയളവിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ചെലവുകള്‍ ഒഴികെയുള്ള മുഴുവന്‍ തുകയ്ക്കും ഓര്‍ഡര്‍ തീയതി മുതല്‍ പേയ്മെന്റ് വരെ 9% പലിശ കണക്കാക്കും. ഡിസിഡിആര്‍സി പ്രസിഡന്റ് പി വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി