വയനാട് കളക്ട്രേറ്റില്‍ അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

കല്‍പ്പറ്റ| WEBDUNIA|
PRO
PRO
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. വയനാട് കളക്ട്രേറ്റില്‍ ആണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കകളക്ട്രേറ്റിന് മുകളില്‍ കയറി മൂന്ന് പ്രി പ്രൈമറി സ്‌കൂള്‍ അധ്യാപികമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ അധ്യാപികമാരാണ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ കയറിയത്. എഡിഎം എംടി മാത്യുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അധ്യാപികമാരെ താഴെയിറക്കി.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ആധ്യാപികമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 2012 ആഗസ്റ്റ് മുതല്‍ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ഇത്തരത്തില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തി വരികയായിരുന്നു. ഹൈക്കോടതി ഇടപെട്ട് ഇവര്‍ക്ക് 5000രൂപ ഓണറേറിയം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പക്ഷേ ശമ്പള കുടിശ്ശികയോ ഓണറേറിയമോ ഇവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തിയത്.

എന്നാല്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കാത്തത് എന്നും വിവരമുണ്ട്. അധ്യാപികമാരുടെ ഭീഷണിയെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. കളക്ടേറ്റ് പരിസരത്ത് ആളുകളും തടിച്ചുകൂടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :