ബാധയൊഴിക്കാന്‍ മഹാ‍ആരതി

ശ്രുതി അഗര്‍വാള്‍

WDWD
പൂജാ പാത്രത്തില്‍ കത്തിച്ച കര്‍പ്പൂരവുമായി നില്‍ക്കുന്ന ഭക്തര്‍....പെട്ടെന്ന് ഇക്കൂട്ടര്‍ വളരെ വിചിത്രമായി പെരുമാറാന്‍ തുടങ്ങുന്നു. മധ്യപ്രദേശിലെ ബിജാല്‍‌പൂരിലെ ദത്താ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഏതൊരാളെയും വരവേല്‍‌ക്കുന്നത് ഇത്തരത്തിലുള്ള രംഗങ്ങളായിരിക്കും. ഇവിടെ നടക്കുന്ന വിശേഷാല്‍ പൂജയില്‍ പങ്കെടുത്താല്‍ ബാധോപദ്രവം ഇല്ലാതാവുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

അസാധരണമായ ഈ പൂജയെ കുറിച്ച് അറിഞ്ഞ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ ഒരു ഭക്തജന സഞ്ചയം തന്നെയുണ്ടെന്ന് ഞങ്ങള്‍ കണ്ടു. ബാധയൊഴിപ്പിക്കാനുള്ള മഹാ‍ആരതി എന്ന വിശേഷാല്‍ പൂജ വെള്ളിയാഴ്ച ദിവസങ്ങളിലാണ് നടക്കുകയെന്ന് ഭക്തരില്‍ നിന്ന് മനസ്സിലാക്കാനായി. ഞങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നതും ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു.

പുരാതനമായ ക്ഷേത്രത്തിനുള്ളില്‍ ദത്താ വിഗ്രഹം പരിപാവനമായി സൂ‍ക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിന് എഴുന്നൂറ് വര്‍ഷമെങ്കിലും പഴക്കമുള്ളതായാണ് കരുതുന്നതെന്ന് പൂജാരി മഹേഷ് മഹാരാജുമായി ഞങ്ങള്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പൂജാരിയുടെ കുടുംബം തലമുറകളായി ദത്താ ദേവന്‍റെ പൂജകള്‍ നടത്തിവരുന്നു. മഹേഷ് കുടുംബത്തിലെ ഏഴാമത്തെ തലമുറയില്‍ പെടുന്നയാളാണ്.

WEBDUNIA|
WDWD
മഹേഷ് പൂജാരിയുടെ പൂര്‍വ പിതാമഹനായ ഹരിനുമ സാഹേബ് ദത്താ ഭഗവാന്‍റെ അനുഗ്രഹത്തിനായി 12 വര്‍ഷം തപസ്സനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ഹരിനുമയുടെ തപസ്സില്‍ സം‌പ്രീതനായ ദത്താത്രേയന്‍ പ്രത്യക്ഷനായി എന്നും ഭക്തന് നല്‍കിയ വരമനുസരിച്ച് ക്ഷേത്രത്തില്‍ കുടികൊണ്ടു എന്നുമാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഇവിടെ വരുന്ന ഭക്തര്‍ വെറുകൈയ്യോടെ മടങ്ങില്ല എന്ന വിശ്വാസവും നിലനില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :