ഗദ്ദാഫിയുടെ കൊലയാളി 22-കാരന്‍?

WEBDUNIA|
ഗദ്ദാഫിയെ താനാണ് കൊലപ്പെടുത്തിയതെന്ന അവകാശവാദവുമായി ലിബിയയില്‍ നിന്നുള്ള യുവാവ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഗദ്ദാഫിയ്ക്ക് നേരെ താന്‍ രണ്ട് വട്ടം വെടിയുതിര്‍ത്തു എന്ന് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെ ഇയാള്‍ വാദിക്കുന്നു. വിമതസേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ തലയ്ക്ക് വെടിയേറ്റതാണ് ഗദ്ദാഫിയുടെ മരണകാരണം എന്ന ലിബിയന്‍ ഇടക്കാല സര്‍ക്കാരിന്റെ വാദത്തിന് തിരിച്ചടിയാവുകയാണ് ഈ വെളിപ്പെടുത്തല്‍.

ബെന്‍‌ഗാസി സ്വദേശിയായ സനാദ് അല്‍ സദേഖ് അല്‍ ഉറെയ്ബി എന്ന ചെറുപ്പക്കാരനാണ് ഇയാള്‍. തനിക്ക് 22 വയസ്സുണ്ടെന്ന് ഇയാള്‍ പറയുന്നു. ഇയാളോടൊപ്പം മറ്റ് നിരവധി പേരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗദ്ദാഫിയുടെ രണ്ടാം ഭാര്യ സഫിയയുടെ പേര് കൊത്തിയ വിവാഹമോതിരവും രക്തത്തില്‍ കുളിച്ച ജാക്കറ്റും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.

രണ്ട് തവണയാണ് താന്‍ ഗദ്ദാഫിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. രണ്ടാമത്തേക്ക് തലയിലാണ് കൊണ്ടത്. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞാണ് അയാള്‍ മരിച്ചത്- യുവാവ് പറഞ്ഞത്.

മിസ്രാത്തിലെ വിമനസേനയ്ക്കൊപ്പം ചേര്‍ന്ന താനും സംഘവും സിര്‍ത്തില്‍ വച്ച് ഗദ്ദാഫിയെ കണ്ടുമുട്ടുകയായിരുന്നു എന്ന് യുവാവ് പറയുന്നുണ്ട്. മുടി കണ്ടാണ് ഗദ്ദാഫിയെ തിരിച്ചറിഞ്ഞത്. കയ്യില്‍ സ്വര്‍ണ്ണത്തോക്ക് ഉണ്ടായിരുന്നു.

താന്‍ ഗദ്ദാഫിയെ അടിച്ചു. ഈ എന്റെ മകനേപ്പോലെയാണെന്ന് അപ്പോള്‍ ഗദ്ദാഫി പറഞ്ഞു. എന്നാല്‍ താന്‍ വീണ്ടും തല്ലി. പിന്നീടാണ് വെടിയുതിര്‍ത്തതെന്നും യുവാവ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :