അനുബന്ധ വാര്‍ത്തകള്‍
- Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്
- നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ
- എത്രയും വേഗം ഇറാന് ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
- അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ
- Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍
നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്ദോഗന്
Netanyahu Erdogan
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഇറാനില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ ഇറാന് വിപ്ലവസേനയുടെ തലവനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. ഇറാന് ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയായതിനാലാണ് ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം അമേരിക്കന്‍ പിന്തുണയിലാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രായേലിന്റെ ടെല്‍ അവീവില്‍ ഇറാന് ബാലിസ്റ്റിക് ആക്രമണം നടത്തി. യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായി. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രായേല്‍ ഇറാനില്‍ ആക്രമണം കൂടുതല്‍ സക്തമാക്കി. ഇറാനിലെ ഒരു ആണവകേന്ദ്രം കൂടി ആക്രമിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഉസ്_ഫഹാന്‍ ആണവ നിലയത്തില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഇറാനിലെ പല മേഖലകളിലും ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ടെന്നാണ് സൂചന.