അനുബന്ധ വാര്‍ത്തകള്‍
- ലെബനനെതിരായ നീക്കം നമ്മളെ ഒറ്റപ്പെടുത്തും, നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് ട്രംപ്, പിന്തിരിപ്പിച്ചെന്ന് അവകാശവാദം
- ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കും, സൈന്യത്തിന് ഉത്തരവ് നൽകി നെതന്യാഹു
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
- അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
- West Asia Crisis : ഇറാൻ യുദ്ധം തുടരണോ?, ട്രംപും നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്
West Asia Crisis : പ്രതികാര നടപടികൾ നിർത്തണം, നെതന്യാഹുവിന് നിർദേശം നൽകി ട്രംപ്, ഇസ്രായേലിനെ ആക്രമിച്ച് ഹൂത്തികൾ
ഇറാനെതിരായ പ്രതികാരനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ലെബനന്‍ വിഷയത്തില്‍ ഇടഞ്ഞ ഇറാന്‍ ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിലെ സ്ഥിതി സങ്കീര്‍ണ്ണമായത്. ഇറാന്‍ ആക്രമണത്തിന് മറുപടിയായി ഇറാനിയന്‍ നഗരങ്ങളില്‍ ഇന്ന് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണം നയതന്ത്ര ചര്‍ച്ചകളെ ബാധിക്കുമെന്ന് ട്രംപ് ഫോണ്‍ വഴി നെതന്യാഹുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഫോണ്‍ കോള്‍ ഉണ്ടായതെന്നാണ് വിവരം. അതേസമയം ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ വിമതരായ ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത ലേഖനം