1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Summit of more than 50 Muslim countries in Qatar today

ഇസ്രായേലിന്റെ ആക്രമണം: ഇന്ന് ഖത്തറില്‍ 50ലധികം മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി

50-ലധികം മുസ്ലീം രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം.

Israel Attack,yemen Bombing, Israel- Yemen, Houthis,ഇസ്രായേൽ യെമൻ ആക്രമണം, യെമനിൽ വ്യോമാക്രമണം, ഇസ്രായേൽ- യെമൻ, ഹൂത്തികൾ
ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അറബ് ഇസ്ലാമിക ഉച്ചകോടി നടക്കുന്നു. 50-ലധികം മുസ്ലീം രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം. ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഇത്രയധികം മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നത് ഇതാദ്യമായിരിക്കും. ഗാസയില്‍ ഇസ്രായേലിന്റെ പ്രവര്‍ത്തിയില്‍ മുസ്ലീം രാജ്യങ്ങള്‍ ഇതിനകം തന്നെ രോഷാകുലരാണ്. എന്നാല്‍ ഖത്തറിലെ ആക്രമണത്തിന് ശേഷം സ്ഥിതി പൂര്‍ണ്ണമായും മാറി. 
 
ഖത്തറിനെതിരായ ഇസ്രായേലി ആക്രമണം അമേരിക്കയെ പിന്തുണയ്ക്കുന്ന ഗള്‍ഫ് അറബ് രാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. 2020 ല്‍ പരസ്പര ബന്ധം സാധാരണ നിലയിലാക്കിയ യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള ബന്ധത്തില്‍ ഇത് കൂടുതല്‍ വിള്ളലുണ്ടാക്കി. ഈ അടിയന്തര ഉച്ചകോടി അറബ് ലീഗിലെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലെയും (ഒഐസി) അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. 
 
ഇസ്രയേലിന്റെ സെപ്റ്റംബര്‍ 9 ലെ ആക്രമണത്തിന്റെ പേരില്‍ മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലിനെ വളഞ്ഞപ്പോള്‍ ശത്രുക്കള്‍ എവിടെ ഒളിച്ചിരിക്കുന്നുവോ അവിടെയെല്ലാം ചെന്ന് ഞങ്ങള്‍ അവരെ ആക്രമിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസ് നേതാക്കളെ അവിടെ നിന്ന് പുറത്താക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യണമെന്ന് അദ്ദേഹം ഖത്തര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
 
ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ ശ്രമിക്കുകയാണ്. ഇസ്രായേല്‍ സമാധാന സാധ്യതകള്‍ അവസാനിപ്പിക്കുകയാണെന്ന് ഖത്തര്‍ ആരോപിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയും അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ഏറ്റവും പ്രമുഖ അറബ് രാജ്യവുമായ യുഎഇയും ഈ ആക്രമണത്തില്‍ രോഷം പ്രകടിപ്പിച്ചു.
അടുത്ത ലേഖനം
കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍