അനുബന്ധ വാര്‍ത്തകള്‍
- രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി
- കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും
- ഇറാനിലേക്ക് കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക, ഹോർമുസ് പിന്നെയും പൂർണമായി അടച്ച് ഇറാൻ
- അഫ്ഗാനിൽ വീണ്ടും പാകിസ്ഥാൻ വ്യോമാക്രമണം, കുട്ടികളുൾപ്പടെ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ
- ദയവായി സഹായിക്കൂ, കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്; അമേരിക്ക ആക്രമിച്ച കപ്പലില്‍ നിന്നുള്ള ഓഡിയോ സന്ദേശം പുറത്ത്
പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിക്ഷേധം, ഒന്നരലക്ഷത്തോളം പേരുടെ വമ്പൻ മാർച്ച്
പാക് അധീന കശ്മീരില്‍ പാകിസ്ഥാന് ഭരണകൂടത്തിനും സൈന്യത്തിനുമെതിരായ ജനരോഷം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒന്നരലക്ഷത്തിലധികം ആളുകളുടെ മാര്‍ച്ചാണ് നടന്നത്. പാകിസ്ഥാന് നിരോധിച്ച ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. റാവല്‍ക്കോട്ട്, ബാഗ്, ഹട്ടിയന്‍ ബാല, മിര്‍പൂര്‍,കോട്ട്ലി തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ റാവല്‍ക്കോട്ടില്‍ ഒത്തുചേര്‍ന്ന ശേഷം മുസാഫറാബാദിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
38 ആവശ്യങ്ങളടങ്ങിയ ചാര്‍ട്ടര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സമരസമിതി.പ്രതിഷേധം തടയുന്നതിനായി പാക് അധികൃതര്‍ പ്രധാന റോഡുകളില്‍ മരം വെട്ടിയിട്ടും മറ്റും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 4 പ്രധാന പ്രതിഷേധ നേതാക്കളുടെ തലയ്ക്ക് ഒരു കോടിയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ക്ക് മുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
PoJK boils as Thousands of protestors from various parts of Pakistan-occupied Jammu and Kashmir have gathered in Rawalakot and raised slogans against Pakistans continued occupation and policies in the region.
— Megh Updates ™ (@MeghUpdates) June 10, 2026
The anger has swelled across occupied Kashmir after hundreds of… pic.twitter.com/4oSeWXLFam
വൈദ്യുതി,ഗോതമ്പ് എന്നിവയുടെ അമിതമായ വിലവര്‍ദ്ധനവിനെതിരെയും അടിസ്ഥാന അവകാശങ്ങല് നിഷേധിക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം. ജൂണ്‍ 8ന് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ സൈന്യം വെടിവെച്ചതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്.ഇന്ത്യന്‍ ഏജന്റുമാര്‍ എന്ന് വിളിച്ചാണ് പാക് അധികൃതര്‍ സമരക്കാരെ നേരിടുന്നത്. അതേസമയം പാക് അധീന കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിനെ കൂട്ടക്കൊല എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.