അനുബന്ധ വാര്‍ത്തകള്‍
- സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ
- ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ
- ഏഷ്യാകപ്പിലെ മോശം പെരുമാറ്റം, ഹാരിസ് റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴ
- കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്ന്നെടുക്കും: ഖ്വാജ ആസിഫ്
- ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം
ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി
ഇന്ത്യയുമായി സമ്പൂര്‍ണ യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് പാകിസ്ഥാന് പ്രതിരോധമന്ത്രിയായ ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാകില്ല. അഫ്ഗാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതൊരു പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. മാധ്യമങ്ങളോട് സംസാരിക്കവെ ഖ്വാജ ആസിഫ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങളോ, ആക്രമണങ്ങളോ ഇന്ത്യ നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇസ്ലാമാബാദ് പൂര്ണജാഗ്രതയില് ആയിരിക്കണമെന്നും പാകിസ്ഥാനും അഫ്ഗാനും ഇടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിനെ 88 മണിക്കൂര്‍ നീണ്ട ട്രെയ്ലറെന്ന് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക് പ്രതിരോധമന്ത്രിയുടെ പരാമര്‍ശം.