അനുബന്ധ വാര്‍ത്തകള്‍
- Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ
- തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ
- ഇത്തവണ പുതിയ റോൾ, 2026 ലോകകപ്പിൽ ഉസ്ബെക്ക് പരിശീലകനായി ഫാബിയോ കന്നവാരോ
- ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക
- കോംഗോയില്‍ എബോള കേസുകള്‍ 1,502 ആയി ഉയര്‍ന്നു; മരണം 473
ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സഹപാഠി തല്ലിക്കൊന്നു; സഹപാഠിയെ അറസ്റ്റുചെയ്തു
താഷ്കന്റ്: ഉസ്ബെക്കിസ്ഥാനില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സവാരിയ (22) ആണ് കൊല്ലപ്പെട്ടത്. ലാപ്ടോപ്പ് ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനാമിനെ (23) അറസ്റ്റ് ചെയ്തു.
ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സദറുല്‍ സവാരിയയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ലാപ്ടോപ്പ് ഉപയോഗിച്ച് അവളെ അടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് ദിവസം മുന്‍പാണ് കൊലപാതകം നടന്നത്. സംഭവം നടന്ന ദിവസം തന്നെ അറസ്റ്റിലായ സദറുല്‍ ഇപ്പോള്‍ ജയിലിലാണ്.