അനുബന്ധ വാര്‍ത്തകള്‍
- പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
- ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യക്ക് എപ്പോള്‍ സാധിക്കും
- Rahul Gandhi: ലോക്സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം
- ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനൽ: ഇന്ത്യ ഇന്ന് ജർമനിക്കെതിരെ
- സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു
വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ലുഫ്താന്‍സ് എയര്‍ലൈന്‍സ് 20,000 വൊമാന സര്‍വീസുകള്‍ റദ്ദാക്കും. ഇന്ധന പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി മെയ് മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 40,000 മെട്രിക് ടണ്‍ ഇന്ധനം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ ആദ്യഘട്ടത്തില്‍ മെയ് അവസാനം വരെ 120 വിമാന സര്‍വീസുകള്‍ കമ്പനി റദ്ദാക്കികഴിഞ്ഞു. കഴിഞ്ഞയാഴ്ച ലുഫ്താന്‍സ സിറ്റിലൈന് റിജിയണല്‍ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ പഴയ 27 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിമാനസര്‍വീസുകള്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.