അനുബന്ധ വാര്‍ത്തകള്‍
- ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും: അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ
- ഹോര്‍മുസ് തുറക്കണമെന്ന ആവശ്യവുമായി ചൈന; നിലപാട് അറിയിച്ചത് സൗദിയുമായുള്ള ചര്‍ച്ചയില്‍
- വെടിനിർത്തൽ സമയം തീർന്നാൽ ബോംബുകൾ പൊട്ടിതുടങ്ങും, ഇറാന് മുന്നറിയിപ്പുമായി ട്രംപ്
- അസിം മുനീർ ഒരു ബാധ്യതയാകും, ട്രംപ് ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് യുഎസ് ഇൻ്റലിജൻസ്
- ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക
അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചെന്ന് ഇറാൻ, ഹോർമുസ് വഴി കപ്പലുകൾ പോകില്ലെന്ന് ഇറാൻ, ആശങ്ക രേഖപ്പെടുത്തി സൗദി
ആക്രമണത്തില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടതായും ഇറാന് വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും തങ്ങളുടെ അനുമതി വേണമെന്ന് ഇറാന്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 6 സൈനികബോട്ടുകള്‍ തകര്‍ത്തതായി നേരത്തെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു. ഇത് സിവിലിയന്‍ ബോട്ടുകളാണെന്നും അമേരിക്ക ഇറാന് സിവിലിയന്മാര്ക്കെതിരെ ആക്രമണം നടത്തിയതായും ഇറാന് ആരോപിച്ചു. ആക്രമണത്തില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടതായും ഇറാന് വ്യക്തമാക്കി.
അതേസമയം മേഖലയില്‍ വീണ്ടും അസ്ഥിരത രൂപപ്പെടുന്നതില്‍ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സൈനിക നീക്കങ്ങള്‍ മേഖലയ്ക്ക് ഭീഷണിയാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹസിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇതിനിടെ നയതന്ത്ര നീക്കങ്ങള്‍ ചൈനീസ് പിന്തുണ ഉറപ്പാക്കാനായി ഇറാന് വിദേശകാര്യ മന്ത്രി ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പിന്തുണയോടെ നിലവിലെ അമേരിക്കന്‍ ഉപരോധങ്ങളെയും സൈനിക സമ്മര്‍ദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാന്റെ പ്രതീക്ഷ. ചൈനീസ് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായി കടന്നുപോകാന്‍ ഇറാന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.