അനുബന്ധ വാര്‍ത്തകള്‍
- US- Iran : യുഎസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ, യുഎസ് താവളം ആക്രമിച്ചു: സംഘർഷം വീണ്ടും രൂക്ഷമാകുമോ?
- മിഡിൽ ഈസ്റ്റിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രവും ഡ്രോണുകളും തകർത്തു; സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ
- ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു
- ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്പോണ്സര്' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
- Tamil Nadu Politics : ഡിഎംകെ- എഐഡിഎംകെ സഖ്യം വന്നാൽ 108 പേരും രാജിവെയ്ക്കും, തമിഴ്നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!
ഇറാനിലെ ഭരണം സൈന്യം പിടിച്ചെടുത്തതായി സൂചന, രാജിവെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഇറാന് ഭരണകൂടത്തിന്റെ നിയന്ത്രണം ഐആര്‍ജിസിയുടെ തീവ്രവിഭാഗം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇറാന്റെ പരിഷ്കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് തന്റെ രാജിക്കത്ത് ഇറാന് പരമോന്നത നേതാവിന് സമര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് ഇന്റര്‍നാഷണലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന പക്രിയയില്‍ പ്രസിഡന്റിന്റെയും തിരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും തീരുമാനങ്ങളെ ഐആര്‍ജിസി പാര്ശ്വവത്കരിച്ചതായി പെസെഷ്കിയാന് കുറ്റപ്പെടുത്തുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വ്വഹിക്കാനും കാര്യക്ഷമമായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനും തനിക്ക് സാധിക്കില്ലെന്നാണ് രാജിക്കത്തില്‍ പെസെഷ്കിയാന് വ്യക്തമാക്കുന്നത്. അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാന കരാറിലെത്താനും പെസെഷ്കിയാന് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഐആര്‍ജിസി വിഭാഗമാണ് ഇതിനെ എതിര്‍ത്തതെന്നുമാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.