അമേരിക്കയുമായി ഇന്ത്യ പുതുതായി ഒപ്പുവച്ച വ്യാപാര കരാര്‍ പാകിസ്ഥാനില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാഷിംഗ്ടണുമായി മാസങ്ങളായി നടത്തിയ ഉന്നതതല ഇടപെടലുകള്‍ ഫലിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതും സമാധാന ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നതും ഉള്‍പ്പെടെ ഇസ്ലാമാബാദ് ആവശ്യപ്പെട്ടിട്ടും ഇന്ത്യയേക്കാള്‍ ഉയര്‍ന്ന താരിഫ് ഭാരം പാകിസ്ഥാന്‍ ഏറ്റെടുത്തിരിക്കുകയാണ്.
ട്രംപ് ഇന്ത്യ ഗേറ്റിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കൊപ്പമുള്ള ഒരു മാഗസിന്‍ കവറും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പാകിസ്ഥാന്റെ നിരക്കിനേക്കാള്‍ ഒരു ശതമാനം കുറവാണ്.
ട്രംപിനോടുള്ള അമിതമായ ആദരവ് പ്രകടിപ്പിക്കാതെ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ഒരു കരാര്‍ നേടാന്‍ കഴിഞ്ഞതില്‍ പാകിസ്ഥാനിലെ വിമര്‍ശകര്‍ അവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്നും ഞങ്ങള്‍ മാത്രമല്ല വിതരണക്കാരെന്നും റഷ്യ. ഇന്ത്യ- അമേരിക്കവ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയ്ക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ ഞങ്ങള്‍ അല്ലെന്ന് നന്നായി അറിയാം. ഇന്ത്യ എക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ലെന്ന് റഷ്യയുടെ ഡ്രസ്സ് സെക്രട്ടറി വ്യക്തമാക്കി.