1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Ebola cases in Congo rise to 1,502

കോംഗോയില്‍ എബോള കേസുകള്‍ 1,502 ആയി ഉയര്‍ന്നു; മരണം 473

Ebola cases in Congo
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 1,502 സ്ഥിരീകരിച്ച എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 473 മരണങ്ങളും ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം പകര്‍ച്ചവ്യാധി ഗുരുതരമായി തുടരുന്നു. 628 രോഗികള്‍ നിലവില്‍ ഐസൊലേഷനിലോ ചികിത്സയിലോ ആണെന്നും 229 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ അധികൃതര്‍ പറയുന്നു. കിഴക്കന്‍ പ്രവിശ്യകളായ ഇറ്റൂരി, നോര്‍ത്ത് കിവു എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
 
ബാധിത പ്രദേശങ്ങളിലെ അരക്ഷിതാവസ്ഥയും സായുധ സംഘര്‍ഷവും കേസ് കണ്ടെത്തലിനും കോണ്‍ടാക്റ്റ് ട്രെയ്സിംഗിനും തടസ്സമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അയല്‍രാജ്യമായ ഉഗാണ്ടയി 15 അണുബാധകള്‍ ഉള്‍പ്പെടെ 20 എബോള കേസുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
 
അതേസമയം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിര്‍ത്തിവച്ചിരിക്കുമെന്ന് ന്യൂഡല്‍ഹി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി തിങ്കളാഴ്ച ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.
 
പാകിസ്ഥാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബിലാവല്‍ ഇന്ത്യ സിന്ധു നദിയിലെ ജലം 'ആയുധമാക്കാന്‍' ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കൂടാതെ നദിയുടെ മേലുള്ള അവകാശങ്ങളില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറാണ്, സിന്ധു നദിയുടെ അവകാശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. നദീജലം നമുക്കെതിരെ ആയുധമാക്കാനുള്ള ശ്രമമാണിത്,' അദ്ദേഹം പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക