ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

Donald Trump
Donald Trump
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ജനുവരി 2025 (14:33 IST)
ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വൃത്തിയാകണമെങ്കില്‍ ജനങ്ങളെ മാറ്റണമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ അഭയാര്‍ത്ഥികളെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റെടുക്കണം. ഈ രണ്ടു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

വര്‍ഷങ്ങളായി സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് ഗാസ. അവിടെ താമസിക്കുക എന്നത് കഷ്ടമാണ്. അവിടെ ആകെ തകര്‍ന്ന് കിടക്കുകയാണ്. ഗാസയിലെ അഭയാര്‍ത്ഥികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരിടം കണ്ടെത്തുമെന്നും അവിടെ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :