അനുബന്ധ വാര്‍ത്തകള്‍
- ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്
- ഇസ്ഫഹാനിലെ ഇറാന് ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്
- യുദ്ധം നിർത്താതെ ചർച്ചയില്ല: ഹോർമുസിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ
- ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്
- റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്
എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്
നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കണം. നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ ഞങ്ങളും നിങ്ങളെ സഹായിക്കാനെത്തില്ല.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ ധൈര്യം സംഭരിച്ച് അവരുടെ എണ്ണലഭ്യത ഉറപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ എണ്ണ- പാചകവാതകത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്. ഇത് അടച്ചതോടെ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ തന്നെ ഹോര്‍മുസ് തുറക്കുന്നതിനായി ശ്രമിക്കണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനെ ആക്രമിക്കാന്‍ ഒപ്പം നില്‍ക്കാതിരുന്ന ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ച് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇറാനെ ആക്രമിക്കാന്‍ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങള്‍ക്കായി ഒരു നിര്ദേശമെയുള്ളു. ഒന്നെങ്കില്‍ ഞങ്ങളുടെ കയ്യില്‍ നിന്നും ഇന്ധനം വാങ്ങാം. ഞങ്ങള്‍ക്ക് ധാരാളം എണ്ണയുണ്ട്. അല്ലെങ്കില്‍ വൈകിയെങ്കിലും അല്പം ധൈര്യമൊക്കെ സംഭരിച്ച് ഹോര്‍മുസില്‍ പോയി എണ്ണ പിടിച്ചെടുക്കുക. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കണം. നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ ഞങ്ങളും നിങ്ങളെ സഹായിക്കാനെത്തില്ല. ഇറാന് ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഭാഗം ഞങ്ങള്‍ ചെയ്തു. നിങ്ങളുടെ എണ്ണ നിങ്ങള്‍ സ്വയം നേടുക. ട്രംപ് കുറിച്ചു.
“All of those countries that cant get jet fuel because of the Strait of Hormuz, like the United Kingdom, which refused to get involved in the decapitation of Iran, I have a suggestion for you…” - President Donald J. Trump pic.twitter.com/aPYmL0qspa
— The White House (@WhiteHouse) March 31, 2026